ഏപ്രിൽ മാസം മുതൽ സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ കുറയുമെന്ന് റിപ്പോർട്ട്

ഏപ്രിൽ മുതൽ സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ കുറയുമെന്ന് റിപ്പോർട്ട്. യൂണിറ്റിന്‌ 12 പൈസയാണ്‌ കുറയുക. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതൽ ഈടാക്കിയിരുന്ന ഇന്ധന സർചാർ‍ജായ 19 പൈസ ഏപ്രിലിൽ ഏഴ്‌ പൈസയായി കുറഞ്ഞതാണ്‌ നിരക്ക്‌ കുറയാൻ കാരണം.

ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർ‍ജിൽ നിന്നും ഒഴിവാക്കിയാതായി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രിൽ മുതൽ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വർ‍ധനവ് സംസ്ഥാനത്ത് വൈദ്യുതി ചാർ‍ജിൽ ഉണ്ടാകേണ്ടതാണ്‌. എന്നാൽ ഇന്ധന സർ‍ചാർ‍ജിൽ വന്ന കുറവിലൂടെ വൈദ്യുതി ചാർജിൽ ഉണ്ടാവുന്ന വർധനവ് ഉപഭോക്താക്കൾക്ക് ബാധ്യത ഉണ്ടാക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

എ.ഡി.എം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ കുറ്റക്കാരി

Next Story

ബാങ്കോക്കിലെ ഭയാനകമായ ഭൂകമ്പം കണ്‍മുന്നില്‍ക്കണ്ട നടുക്കത്തിൽ കോഴിക്കോട്ടുകാർ

Latest from Main News

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾ‌ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക

മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തു

സംഘപരിവാർ പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മു‍ഴക്കിയെന്ന് ആരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ്

സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് അയോഗ്യതയല്ല; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയര്‍ത്തിയാലേ പദ്ധതി തുടരാനാകൂ