അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷസമാപനവും ഇഫ്‌താർ വിരുന്നും നടത്തി

ദുബായ്: അക്ഷരക്കൂട്ടത്തിന്റെ ഒരു വർഷക്കാലം നീണ്ടു നിന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇഫ്‌താർ വിരുന്നും ഗർഹൂദിലെ ബ്ലൂ സിറ്റി റെസ്റ്റാറ്റാന്റിൽ നടന്നു. സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളെക്കുറിച്ചുള്ള അവലോകനത്തിനും ചർച്ചകൾക്കും ശേഷം പുതുതായി നിലവിൽ വന്ന അഡ്മിൻ പാനൽ ചുമതലയേറ്റു.

അക്ഷരക്കൂട്ടത്തിന്റെ ആരംഭവും മുൻകാല പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹ്രസ്വ ചരിത്രം ഷാജി ഹനീഫ് പങ്കുവെച്ചു. പുതിയ പാനലിന്റെ നേതൃത്വത്തിൽ സ്മരണികയും സാംസ്‌കാരിക പ്രവർത്തനങ്ങളുടെ 25 വർഷങ്ങൾ എന്ന പേരിൽ സമാഹാരവും പ്രകാശനം ചെയ്യാൻ തീരുമാനിച്ചു. സ്മരണികയുടെ എഡിറ്റർമാരായി ഹമീദ് ചങ്ങരംകുളം, എം സി നവാസ് എന്നിവരെയും സമാഹാരത്തിന്റെ എഡിറ്റർമാരായി ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ, റീന സലിം, റസീന ഹൈദർ എന്നിവരെയും ചുമതലപ്പെടുത്തി.

സാംസ്‌കാരിക പ്രവർത്തനങ്ങളുടെ 25 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പൊതുമത്സരം നടത്താനും മികച്ച 10 സൃഷ്ടികൾ സ്മരണികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ബാക്കിയുള്ള 15 സൃഷ്ടികൾ യുഎ ഇ യിൽ 25 വർഷം പൂർത്തീകരിക്കുകയോ അത്രയും വർഷത്തെ അനുഭവ സമ്പത്തുള്ളവരോ ആയ പ്രവാസികളിൽ നിന്നും സ്വീകരിക്കുന്നതായിരിക്കും.

ആഴ്ചകൾ തോറും അക്ഷരക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾക്കായി പുസ്തകാസ്വാദനം, പുസ്‌തക ചർച്ച, സർഗാത്മക എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സമകാലീന വിഷയങ്ങൾ, സിനിമ എന്നിവയെക്കുറിച്ചുമുള്ള ചർച്ചകൾ സംഘടിപ്പിക്കും. കൂടാതെ അംഗങ്ങൾക്ക് സ്വന്തം കൃതികൾ അവതരിപ്പിക്കാനും പുസ്‌തകപരിചയം, പദ്യപാരായണം എന്നിവയ്ക്കും അവസരങ്ങൾ ലഭ്യമാക്കുവാൻ സാഹിത്യ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്ക് പ്രാധാന്യം നൽകും.

ഓണാഘോഷം, മുഖാമുഖം, കൂടിക്കാഴ്ചകൾ എന്നിവയാണ് മറ്റു പരിപാടികൾ. ഇസ്മയിൽ മേലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു എം സി നവാസ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറഞ്ഞു. ഇ കെ ദിനേശൻ, ഹമീദ് ചങ്ങരംകുളം സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചാക്കര പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്

Next Story

വളാഞ്ചേരിയിലെ HIV വ്യാപനം; ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചത് ടോമ എന്ന മാരക ലഹരി

Latest from Main News

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ്

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍