കോഴിക്കോട് : ജീവ കാരുണ്യ പ്രവർത്തകനും ബിസിനസുകാരനു മായിരുന്ന പി വി മുഹമ്മദ് റാഫിയുടെ ( റാഫി ജോക്കി ) നിര്യാണത്തിൽ
ദി ബിസിനസ് ക്ലബിന്റെയും ( ടി ബി സി )മുഹമ്മദ് റഫി ഫൗണ്ടേഷൻ (എം ആർ എഫ്) ന്റെയും ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങ് അഹമ്മദ് ദേവർ കോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു റാഫിയുടെ തെന്ന് അദ്ദേഹം അനുസ്മരിച്ചു. കച്ചവടത്തിലും ശുദ്ധി വരുത്തിയിരുന്നു. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ് പ്രസിഡന്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കെ കെ അബ്ദു സലാം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ടി ബി സി ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി , വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സൂര്യ ഗഫൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി സുനിൽ കുമാർ, സി ഇ ചാക്കുണ്ണി , ടി പി എം ഹാഷിർ അലി, കെ സുബൈർ , രൂപേഷ് കോളിയോട്ട് , കെ കെ അബ്ദുൾ വഹാബ് , അൻവർ സാദത്ത് , കെ സലാം , എം വി മുർഷിദ് അഹമ്മദ്, സന്നാഫ് പാലക്കണ്ടി, അബ്ദുൾ ജലീൽ ഇടത്തിൽ, എം മുജീബ് റഹ്മാൻ, ഇ അബ്ദുൽ ജലീൽ , യു അഷറഫ്, ആർ അബ്ദുൽ ജലീൽ, എ എം ആഷിഖ് , നയൻ ജെ ഷാ എന്നിവർ പ്രസംഗിച്ചു. മാത്തോട്ടം സ്വദേശി പി വി മുഹമ്മദ് റാഫിയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവിച്ചത്. ദി ബിസിനസ് ക്ലബ്, മുഹമ്മദ് റഫി ഫൗണ്ടേഷൻ, കേരള ഗാർമെൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന ട്രഷർ , തുടങ്ങി 10 ഓളം സംഘടനകളിൽ സജീവ പ്രവർത്തകനുമായ
യിരുന്നു.
Latest from Local News
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി
നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന







