കേരളത്തിലെ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളം ആക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ലഹരി മാഫിയക്കെതിരെ സമരപ്രവാഹം നടക്കുന്നുണ്ടെങ്കിലും മാഫിയകൾ പുതിയ പുതിയ വഴികളും താവളങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സന്ദർശകർ നിത്യേന എന്നോണം എത്തിക്കൊണ്ടിരിക്കുന്ന ഡ്രൈവിംഗ് ബീച്ച് കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. പഞ്ചായത്ത് ബസാറിൽ നിന്നും കലകത്ത് ബീച്ചിലേക്ക് നേരെ റോഡുണ്ടെങ്കിലും, ഇത്തിരി വടക്ക് മാറി, ആവിക്കൽ പയ്യോളി പാലത്തിൻ്റെ അരികിലുള്ള സ്റ്റെപ്പ് വഴി ആവിക്ക് വടക്കുഭാഗത്താണ് മാഫിയയുടെ ഇപ്പോഴത്തെ കേന്ദ്രം. വടക്കു ഭാഗത്ത് ആവിയോട് ചേർന്നുള്ള, തിങ്ങി നിറഞ്ഞ കാടുകളാണ് ലഹരിമാഫിയ സംഘം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. കാടിൻ്റെ മറവു കാരണവും, പൊതുവഴി ഇല്ലാത്തതു കൊണ്ടും ഈ ഭാഗം ശ്രദ്ധിക്കപ്പെടാറില്ല എന്ന് മാഫിയ സംഘത്തിന് നന്നായിട്ടറിയാം. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കുമെന്നും, യുവതലമുറയുടെ രക്ഷക്കായി വഴികൾ ഒരുക്കുമെന്നും റിയാക്ടീവ് ഫോറം പയ്യോളി സാരഥികളായ ഇബ്രാഹിം തിക്കോടി, ആവിക്കൽ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.
ഗാന്ധി ദർശൻ ചാരിറ്റബിൾ & എജ്യൂക്കേഷൻ ട്രസ്റ്റ് ഒള്ളൂരിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുമായി ‘ചോല പകൽവീട്” എന്ന സേവന
കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥിനെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം







