തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളമാകുന്നു

കേരളത്തിലെ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളം ആക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ലഹരി മാഫിയക്കെതിരെ സമരപ്രവാഹം നടക്കുന്നുണ്ടെങ്കിലും മാഫിയകൾ പുതിയ പുതിയ വഴികളും താവളങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സന്ദർശകർ നിത്യേന എന്നോണം എത്തിക്കൊണ്ടിരിക്കുന്ന ഡ്രൈവിംഗ് ബീച്ച് കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്. പഞ്ചായത്ത് ബസാറിൽ നിന്നും കലകത്ത് ബീച്ചിലേക്ക് നേരെ റോഡുണ്ടെങ്കിലും, ഇത്തിരി വടക്ക് മാറി, ആവിക്കൽ പയ്യോളി പാലത്തിൻ്റെ അരികിലുള്ള സ്റ്റെപ്പ് വഴി ആവിക്ക് വടക്കുഭാഗത്താണ് മാഫിയയുടെ ഇപ്പോഴത്തെ കേന്ദ്രം. വടക്കു ഭാഗത്ത് ആവിയോട് ചേർന്നുള്ള, തിങ്ങി നിറഞ്ഞ കാടുകളാണ് ലഹരിമാഫിയ സംഘം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. കാടിൻ്റെ മറവു കാരണവും, പൊതുവഴി ഇല്ലാത്തതു കൊണ്ടും ഈ ഭാഗം ശ്രദ്ധിക്കപ്പെടാറില്ല എന്ന് മാഫിയ സംഘത്തിന് നന്നായിട്ടറിയാം. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കുമെന്നും, യുവതലമുറയുടെ രക്ഷക്കായി വഴികൾ ഒരുക്കുമെന്നും റിയാക്ടീവ് ഫോറം പയ്യോളി സാരഥികളായ ഇബ്രാഹിം തിക്കോടി, ആവിക്കൽ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കസ്റ്റംസ് റോഡ് ബീന നിവാസിൽ ഗൗരി നന്ദ അന്തരിച്ചു

Next Story

കൊയിലാണ്ടി നഗരസഭയിലെ 50 വോട്ടിന് താഴെ ജയപരാജയങ്ങള്‍ ഏറ്റുവാങ്ങിയ 11 വാര്‍ഡുകള്‍ ഇത്തവണയും നിര്‍ണ്ണായകമാകും

Latest from Local News

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ വൈകുന്നേരം 7.30 വരെ

ദന്ത സംരക്ഷണം ഇനി ഞങ്ങളുടെ ചുമതല കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്,