ദേശീയപാതാ വികസനം; വെങ്ങളത്ത് ഉയരപാതയുടെ പ്രവർത്തി പൂര്‍ത്തിയായി, പൊയില്‍ക്കാവ് ഭാഗത്ത് വേണ്ടത്ര പുരോഗമിച്ചില്ല

ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെങ്ങളത്ത് ഉയരപാത നിര്‍മ്മാണം പൂര്‍ത്തിയായി. രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് വെങ്ങളം ജംഗ്ഷനില്‍ രണ്ട് വരി ഉയര പാത നിര്‍മ്മിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഉയരപാതയാണ് വെങ്ങളത്ത് നിര്‍മ്മിച്ചത്. വെങ്ങളത്ത് ഉയര പാതയുടെ പെയിന്റിംങ്ങ് ജോലി പുരോഗമിക്കുകയാണ്. ഉയര പാത തുറന്നു കൊടുത്താല്‍ വെങ്ങളം ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. തിരുവങ്ങൂരില്‍ അണ്ടര്‍പാസ് നിര്‍മ്മിച്ചിടത്ത് വരെ റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

വെറ്റിലപ്പാറയ്ക്കും പൊയില്‍ക്കാവിനും ഇടയിലാണ് കൂടുതല്‍ പ്രവർത്തി നടക്കാനുളളത്. പൂക്കാട് അണ്ടര്‍പാസ് നിര്‍മ്മിച്ചിടത്ത് ഇരു ഭാഗത്തും മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. പൊയില്‍ക്കാവ് അടിപ്പാതയുടെ ഇരുഭാഗത്തും റോഡ് പണി തുടങ്ങിയിട്ടില്ല. ഈ ഭാഗത്താണ് കാര്യമായ പ്രവർത്തി നടക്കാനുള്ളത്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സര്‍വ്വീസ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാകാനുണ്ട്. ചെങ്ങോട്ടുകാവില്‍ അണ്ടര്‍ പാസിന് സമീപം വടക്കു ഭാഗത്ത് റോഡ് പ്രവർത്തി പൂര്‍ത്തിയായി. മറുഭാഗത്ത് റോഡിന്റെ പ്രവർത്തി പുരോഗമിക്കുന്നതേയുള്ളു.
മഴക്കാലത്തിന് മുമ്പ് പൊയില്‍ക്കാവ് ഭാഗത്ത് ഓവുചാലിന്റെയും റോഡിന്റെയും പ്രവർത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വെള്ളക്കെട്ടായിരിക്കും ഫലം. കോമത്തുകരയില്‍ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് സര്‍വ്വീസ് റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല. പന്തലായനി പുത്തലത്ത് കുന്ന്, കൂമന്‍തോട്, കുന്ന്യോറമല, കൊല്ലം ഭാഗങ്ങളിലും പണി പൂര്‍ത്തിയായിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര സംസ്ഥാന സർക്കാറുകൾ രാജ്യത്തിന് ശാപമായി മാറുന്നു ; മുനീർ എരവത്ത്

Next Story

കേരള കാർഷിക സർവകലാശാലയുടെ വൈൻ ബ്രാൻഡ്–നിള–ഉടൻ വിപണിയിലെത്തും

Latest from Local News

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐടിഐയില്‍ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9526415698.

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി

കൊയിലാണ്ടി : കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി