രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍

കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി പുതിയ മുഖം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.

പുതിയ കാലത്തിന്‍റെ രാഷ്ട്രീയക്കാരനില്‍ പുത്തന്‍വോട്ടര്‍മാര്‍ ഉള്‍പ്പടെ അണിനിരന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ നേടിയ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെഗളൂരിവില്‍. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും  പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.

2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളത്ത് ലഹരിക്കെതിരെ ഗ്രാമത്തിന്റെ പടപ്പുറപ്പാട് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

Next Story

ബഫർസോൺ ഉത്തരവ് ചന്ത തോട്ടിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ

Latest from Local News

അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ