കാവുന്തറ എയുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ, രക്ഷിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ തുടങ്ങി മുറുകണക്കിന് ആളുകൾ പങ്കെടുത്തു. സ്കൂളിൽ നിന്നും ആരംഭിച്ച് പള്ളിയത്ത് കുനിയിൽ സമാപിച്ച നൈറ്റ് മാർച്ച് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ഷൈമ ഫ്ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ സി.രാജീവൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് എക്സൈസ് ഇൻസ്പെക്ടർ സി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി കെ റാഷിദ് അധ്യക്ഷം വഹിച്ചു.
പ്രധാനധ്യാപിക കെ കെ പ്രസീത, സ്കൂൾ മാനേജർ എം ഉണ്ണികൃഷ്ണൻ നായർ, ടി പത്മനാഭൻ, എ കെ സുരേഷ് ബാബു, ഫാത്തിമ ഷാനവാസ്, എം സത്യനാഥൻ, കെ ടി സുലേഖ, എം സജു, ടി നിസാർ, എസ് എൽ കിഷോർകുമാർ, സത്യൻ കുളിയാപൊയിൽ,വി.പി. സുനിൽ, കെ ടി കെ റഷീദ്, രേഷ്മ ബി, രാഹുൽ കോതേരി എന്നിവർ നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത ശിൽപവും, ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത നിർമ്മാണ പ്രവൃത്തി ത്വരിത ഗതിയിൽ പൂർത്തിയാക്കണം സി പി ഐ

Next Story

സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Latest from Local News

തിരുവങ്ങൂർ മുൻ ജില്ല കൗൺസിൽ അംഗം ടി കെ പാത്തു ടീച്ചർ അന്തരിച്ചു

  തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത്

കൊയിലാണ്ടി ഹാജിയാരകത്ത് അബൂബക്കർ ഹാജി അന്തരിച്ചു

കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി

സർവകലാശാലകളെ തകർക്കരുത് യൂണിവേഴ്സിറ്റി പെൻഷനർ മാരുടെ സെക്രെട്ടേ റിയറ്റ് മാർച്ചും ധർണയും

സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന്