കൊയിലാണ്ടി: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരി വില്‍പ്പനക്കെതിരെ പോലീസും എക്‌സൈസും സംയുക്തമായി എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.കൊയിലാണ്ടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരിയില്‍ കക്കാട് നാക്കിലമ്പാട് ഷിബിലയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന കുടുംബത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലഹരി വില്‍പ്പനക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമല്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചതാണ്. ലഹരി മാഫിയയെ അടിച്ചമര്‍ത്തുകയാണ് ആദ്യമായി വേണ്ടത്. രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ രണ്ട് സോണുകളായി തിരിച്ചു മയക്കുമരുന്നുകള്‍ വിതരമം ചെയ്യുന്ന ലോബിയെ കണ്ടെത്തി ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്. ചെറുകിടക്കാരെ മാത്രമാണ് പോലീസും എക്‌സൈസും പിടികൂടുന്നത്. വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ്.ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ചുമതലയില്‍ നിന്നും പോലീസിനെയും എക്‌സൈസിനെയും മാറ്റി പകരം ലഹരി വില്‍പ്പനക്കാരെ അടിച്ചമര്‍ത്തുകയാണ് വേണ്ടത്.
ആശാവര്‍ക്കാര്‍മാരുടെ സമരത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും എതിര്‍ക്കുന്നത് അവരുടെ തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ ജോലി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. 14 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്യുകയാണ് അവര്‍. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്നാണ് യൂ.ഡി.എഫ് ആവശ്യം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കഠിനമായ ജോലിയാണ് ചെയ്യുന്നത്. എന്നിട്ടും വനിതാ മന്ത്രിമാരടക്കം വനിതാ മന്ത്രിമാരാടക്കം ഇവരുടെ സമരത്തെ പുച്ഛിക്കുകയാണ്. മുതലാളിമാര്‍ തൊഴിലാളി സമരത്തെ വേട്ടയാടുന്നത് പോലെയാണ് സി.പി.എം നേതാക്കള്‍ പെരുമാറുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സി.പി.എം നേതാക്കളുടെ മാറ്റം കേരളീയ സമൂഹം സൂഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സി.പി.എമ്മിന് തിരിച്ചടിയാവും.
Latest from Local News
ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി
താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്റ്
കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ
കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഖദീജാസിൽ മുഹമ്മദ് (73) അന്തരിച്ചു. ഭാര്യ അലീമ, മക്കൾ നൗഫൽ, നഫ്സൽ, നാസില (മാടാക്കര). മരുമക്കൾ തെസ്നി,
കൊയിലാണ്ടി: കൊല്ലം കെ യശോദ ടീച്ചർ (94) അന്തരിച്ചു. (റിട്ട. ടീച്ചർ, വീമംഗലം യു പി സ്കൂൾ, മൂടാടി) . ഭർത്താവ്-







