കൊയിലാണ്ടി: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരി വില്‍പ്പനക്കെതിരെ പോലീസും എക്‌സൈസും സംയുക്തമായി എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.കൊയിലാണ്ടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരിയില്‍ കക്കാട് നാക്കിലമ്പാട് ഷിബിലയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന കുടുംബത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലഹരി വില്‍പ്പനക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമല്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചതാണ്. ലഹരി മാഫിയയെ അടിച്ചമര്‍ത്തുകയാണ് ആദ്യമായി വേണ്ടത്. രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ രണ്ട് സോണുകളായി തിരിച്ചു മയക്കുമരുന്നുകള്‍ വിതരമം ചെയ്യുന്ന ലോബിയെ കണ്ടെത്തി ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്. ചെറുകിടക്കാരെ മാത്രമാണ് പോലീസും എക്‌സൈസും പിടികൂടുന്നത്. വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ്.ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ചുമതലയില്‍ നിന്നും പോലീസിനെയും എക്‌സൈസിനെയും മാറ്റി പകരം ലഹരി വില്‍പ്പനക്കാരെ അടിച്ചമര്‍ത്തുകയാണ് വേണ്ടത്.
ആശാവര്‍ക്കാര്‍മാരുടെ സമരത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും എതിര്‍ക്കുന്നത് അവരുടെ തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ആശാവര്‍ക്കര്‍മാരുടെ ജോലി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. 14 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്യുകയാണ് അവര്‍. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്നാണ് യൂ.ഡി.എഫ് ആവശ്യം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് കേരളത്തിന്റെ പൊതു സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കഠിനമായ ജോലിയാണ് ചെയ്യുന്നത്. എന്നിട്ടും വനിതാ മന്ത്രിമാരടക്കം വനിതാ മന്ത്രിമാരാടക്കം ഇവരുടെ സമരത്തെ പുച്ഛിക്കുകയാണ്. മുതലാളിമാര്‍ തൊഴിലാളി സമരത്തെ വേട്ടയാടുന്നത് പോലെയാണ് സി.പി.എം നേതാക്കള്‍ പെരുമാറുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സി.പി.എം നേതാക്കളുടെ മാറ്റം കേരളീയ സമൂഹം സൂഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സി.പി.എമ്മിന് തിരിച്ചടിയാവും.
Latest from Local News
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ ബുധനാഴ്‌ച യാത്രക്കാർക്കുള്ള ദിവസമായി ആഘോഷിക്കുന്നു. വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാരും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഗമന യാത്രക്കാരെ
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 (1201 കന്നി 06 മുതൽ
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി നാണു (66) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: മിഥുൻ (മാനേജർ, കനറാബാങ്ക്, തിരിപ്പൂർ), അരുൺജിത്ത് (ഇൻകംടാക്സ് ഓഫീസ്,
കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 27കാരനാണ് രോഗബാധിതൻ. കോഴിക്കോട്