പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എർത്ത് ഡാമിനു സമീപത്തെ താമസക്കാരിയാണ് വൃദ്ധയും വിധവയുമായ തോണക്കര അന്നമ്മ. പെരുവണ്ണാമൂഴി – മുതുകാട് പാതയുടെ താഴ്ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ ഷെഡിലാണ് ഇവർ തനിച്ച് താമസിക്കുന്നത്. റോഡിൻ്റെ മുകൾ ഭാഗം കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ സ്ഥലമാണ്. ഇതിൽ പാതയോട് ചേർന്നു നിൽക്കുന്ന ഒമ്പതോളം വൻ മരങ്ങളാണ് അന്നമ്മയുടെ ഉറക്കം കെടുത്തുന്നത്. മിക്ക മരങ്ങളുടെയും വേരുകൾ മണ്ണിളകി പുറത്തായ നിലയിലായതിനാൽ കാറ്റിലും മഴയിലും കടപുഴകി വീഴാവുന്ന നിലയിലാണ്. മരം വീണാൽ വൈദ്യുതി ലൈനും തകർത്ത് അന്നമ്മ അന്തിയുറങ്ങുന്ന ഷെഡിനു മീതേക്കാണ് പതിക്കുക. മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഇവർ ഒരു വർഷം മുമ്പ് (7 -1-2O24) കുറ്റ്യാടി ജലസേചന പദ്ധതി അസി. എഞ്ചിനീയർക്ക് രേഖാമൂലം അപേക്ഷ നൽകി. എഞ്ചിനീയർ ഇത് പിന്നീട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. അന്നമ്മ ഇരു ഓഫീസുകളും കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ 2025 ൽ ട്രീ കമ്മറ്റി ചേർന്ന് മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. പക്ഷെ നടപ്പിലായില്ല. അന്നമ്മയുടെ ഉറക്കം കെടുത്തി തീരുമാന രേഖ ഫയലിൽ മയക്കത്തിലാണ്.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി