പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എർത്ത് ഡാമിനു സമീപത്തെ താമസക്കാരിയാണ് വൃദ്ധയും വിധവയുമായ തോണക്കര അന്നമ്മ. പെരുവണ്ണാമൂഴി – മുതുകാട് പാതയുടെ താഴ്ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ ഷെഡിലാണ് ഇവർ തനിച്ച് താമസിക്കുന്നത്. റോഡിൻ്റെ മുകൾ ഭാഗം കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ സ്ഥലമാണ്. ഇതിൽ പാതയോട് ചേർന്നു നിൽക്കുന്ന ഒമ്പതോളം വൻ മരങ്ങളാണ് അന്നമ്മയുടെ ഉറക്കം കെടുത്തുന്നത്. മിക്ക മരങ്ങളുടെയും വേരുകൾ മണ്ണിളകി പുറത്തായ നിലയിലായതിനാൽ കാറ്റിലും മഴയിലും കടപുഴകി വീഴാവുന്ന നിലയിലാണ്. മരം വീണാൽ വൈദ്യുതി ലൈനും തകർത്ത് അന്നമ്മ അന്തിയുറങ്ങുന്ന ഷെഡിനു മീതേക്കാണ് പതിക്കുക. മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഇവർ ഒരു വർഷം മുമ്പ് (7 -1-2O24) കുറ്റ്യാടി ജലസേചന പദ്ധതി അസി. എഞ്ചിനീയർക്ക് രേഖാമൂലം അപേക്ഷ നൽകി. എഞ്ചിനീയർ ഇത് പിന്നീട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. അന്നമ്മ ഇരു ഓഫീസുകളും കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ 2025 ൽ ട്രീ കമ്മറ്റി ചേർന്ന് മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. പക്ഷെ നടപ്പിലായില്ല. അന്നമ്മയുടെ ഉറക്കം കെടുത്തി തീരുമാന രേഖ ഫയലിൽ മയക്കത്തിലാണ്.
Latest from Local News
അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന
ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്
പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,
കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ
മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ