പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എർത്ത് ഡാമിനു സമീപത്തെ താമസക്കാരിയാണ് വൃദ്ധയും വിധവയുമായ തോണക്കര അന്നമ്മ. പെരുവണ്ണാമൂഴി – മുതുകാട് പാതയുടെ താഴ്ഭാഗത്തുള്ള ഷീറ്റ് മേഞ്ഞ ഷെഡിലാണ് ഇവർ തനിച്ച് താമസിക്കുന്നത്. റോഡിൻ്റെ മുകൾ ഭാഗം കുറ്റ്യാടി ജലസേചന വകുപ്പിൻ്റെ സ്ഥലമാണ്. ഇതിൽ പാതയോട് ചേർന്നു നിൽക്കുന്ന ഒമ്പതോളം വൻ മരങ്ങളാണ് അന്നമ്മയുടെ ഉറക്കം കെടുത്തുന്നത്. മിക്ക മരങ്ങളുടെയും വേരുകൾ മണ്ണിളകി പുറത്തായ നിലയിലായതിനാൽ കാറ്റിലും മഴയിലും കടപുഴകി വീഴാവുന്ന നിലയിലാണ്. മരം വീണാൽ വൈദ്യുതി ലൈനും തകർത്ത് അന്നമ്മ അന്തിയുറങ്ങുന്ന ഷെഡിനു മീതേക്കാണ് പതിക്കുക. മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഇവർ ഒരു വർഷം മുമ്പ് (7 -1-2O24) കുറ്റ്യാടി ജലസേചന പദ്ധതി അസി. എഞ്ചിനീയർക്ക് രേഖാമൂലം അപേക്ഷ നൽകി. എഞ്ചിനീയർ ഇത് പിന്നീട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. അന്നമ്മ ഇരു ഓഫീസുകളും കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ 2025 ൽ ട്രീ കമ്മറ്റി ചേർന്ന് മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. പക്ഷെ നടപ്പിലായില്ല. അന്നമ്മയുടെ ഉറക്കം കെടുത്തി തീരുമാന രേഖ ഫയലിൽ മയക്കത്തിലാണ്.
Latest from Local News
ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ
വേൾഡ് ഡോക്ട്ടേഴ്‌സ് ഡേ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തുകുമാറിനെ ആദരിച്ചു.
കൊയിലാണ്ടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കാമ്പസില്‍ 2025-26 അദ്ധ്യയന വര്‍ഷം സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍,ഹിന്ദി,ഉര്‍ദു എന്നീ
നന്തിബസാർ: മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം തകർന്ന് മരണക്കെണിയായി മാറിയ നന്തി കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനിയവസ്ഥക്കെതിരെ യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത്
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ ഇടവഴികള്‍ മുതല്‍ പ്രധാന റോഡുകള്‍ വരെ എല്ലാ റോഡുകളും തകര്‍ന്ന് കിടന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന