‘മഹാകവി അക്കിത്തം’ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

 

മനുഷ്യ മനസ്സിനെ കോച്ചിവലിക്കുന്ന ആത്മചൈതന്യമാണ് അക്കിത്തം കവിതകൾ എന്ന് പ്രമുഖ എഴുത്തുകാരനും കലാനിരൂപകനുമായ ഡോ: എൻ.പി. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.കവിയുടെ ശക്തമായ പ്രതികരണത്തിൻ്റെ ആത്മഭാഷണങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ. എം.ശ്രീഹർഷൻ രചിച്ച് ബാലസാഹിതി പ്രകാശൻ പ്രസിദ്ധീകരിച്ച ‘മഹാകവി അക്കിത്തം ‘എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കിത്തത്തിന്റെ നൂറാം ജന്മദിനമായ മാർച്ച് 18 ന് അദ്ദേഹത്തിന്റെ വസതിയിൽ ആയിരുന്നു ചടങ്ങ്. മനുഷ്യൻ്റെ വേദനകളെ വേദാന്തമാക്കിയ കവിയായിരുന്നു മഹാകവി അക്കിത്തമെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രമുഖ സാഹിത്യകാരനും വിവർത്തകനുമായ ഡോ: ആർസു അഭിപ്രായപ്പെട്ടു. അക്കിത്തത്തിൻ്റെ പല പദങ്ങളും പ്രയോഗങ്ങളും മെഴിമാറ്റം നടത്താൻ പോലും സാധിക്കാത്ത വിധത്തിൽ ഭാഷയുടെ സൗകുമാര്യം നിറഞ്ഞതാണ്. കവിതയുടെ ആഴങ്ങളെ അടുത്തറിഞ്ഞ് അത് ആത്മാംശമാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ആധുനിക എഴുത്തുകാർ അക്കിത്തത്തിൽ നിന്നും പഠിക്കേണ്ട പാഠങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തമസ്സിനെ ചേർത്തു നിർത്തിക്കൊണ്ടു തന്നെ വെളിച്ചത്തെ കവിതയിലേക്ക് ആവാഹിക്കുകയായിരുന്നു അക്കിത്തം ചെയ്തതെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രശ്സ്ത നിരൂപകനും പ്രഭാഷകനുമായ ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. കവിയുടെ വിശാലമായ കാവ്യസപര്യയേയും സാംസ്കാരിക പ്രവർത്തനങ്ങളെയും സമഗ്രമായി മലയാളിക്ക് പരിചയപ്പെടുത്തുകയാണ് ശ്രീ എം. ശ്രീഹർഷൻ ചെയ്യുന്നതന്നെും അദ്ദേഹം പറഞ്ഞു.

അക്കിത്തത്തിൻ്റെ കവിതകളെ പുതിയ തലമുറ അറിയേണ്ടതും പഠിക്കേണ്ടതും കാലഘട്ടത്തിൻ്റെ അനിവാര്യതകൂടിയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡോ: ഗോപി പുതുക്കോട് അഭിപ്രായപ്പെട്ടു. ഒരായുസ്സു മുഴുവൻ കാവ്യകർമ്മത്തിലേർപ്പെടുകയും ധർമ്മത്തിലധിഷ്ഠിതമായി പ്രവർത്തിക്കുകയും ചെയ്ത ഒരു മഹാകവിയുടെ ജീവിതത്തിലൂടെയും കാവ്യലോകത്തിലൂടെയുമുള്ള തീർഥയാത്രയാണീ പുസ്തകെമെന്ന്  രചനാനുഭവം പങ്കിട്ടുകൊണ്ട് ഗ്രന്ഥകാരനായ എം.ശ്രീഹർഷൻ പറഞ്ഞു.

അക്കിത്തത്തിനുള്ള അക്ഷര ശ്രദ്ധാഞ്ജലിയായി കാവാലംശശികുമാർ തൻ്റെ കവിത അവതരിപ്പിച്ചു. ചടങ്ങിൽ എഴുത്തു കാരി ശ്രീമതി.കെ.രമ , മയിൽപ്പീലി മാനേജിംഗ് എഡിറ്റർ കെ.പി ബാബുരാജ്, എൻഹരീന്ദ്രൻ, കെ. യു. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. അക്കിത്തത്തിന്റെ മകൻ നാരായണൻ, ഡോ.എസ്. നാരായണൻ, പ്രമുഖ നാടകകാരൻ ശശി നാരായണൻ, എഴുത്തുകാരായ ശ്രീജിത്ത് മൂത്തേടത്ത്, സുനിത സുകുമാരൻ, പത്രപ്രവർത്തകയായ അനന്യ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

Next Story

തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Latest from Local News

പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം; 30ന് കൊടിയേറും, ആറിന് കാളിയാട്ടം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 30ന് കൊടിയറും. ഏപ്രില്‍ അഞ്ചിന് വലിയ വിളക്കും ആറിന് കാളിയാട്ടവുമാണ്. മാര്‍ച്ച്

അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ ഇടിച്ച് പയ്യോളിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ ഇടിച്ച് പയ്യോളിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യോളി ഇരിങ്ങൽ സ്വദേശി, ബി.ആർ.എസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ

മഴയും കാറ്റും തുടങ്ങി; ഉറക്കം നഷ്ടപ്പെട്ട് നെഞ്ചിടിപ്പുമായി തോണക്കര അന്നമ്മ

പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട എർത്ത് ഡാമിനു സമീപത്തെ താമസക്കാരിയാണ് വൃദ്ധയും വിധവയുമായ തോണക്കര അന്നമ്മ. പെരുവണ്ണാമൂഴി –

തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ