31-ാം വാർഡിലെ തച്ചംവെള്ളി കുളം നവീകരണം അനിശ്ചിതത്ത്വത്തിൽ - The New Page | Latest News | Kerala News| Kerala Politics

31-ാം വാർഡിലെ തച്ചംവെള്ളി കുളം നവീകരണം അനിശ്ചിതത്ത്വത്തിൽ

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ പുനരുദ്ധാരണം നടത്തുന്നതിനായി 31ാം വാർഡ് കോതമംഗലം ദേശത്തെ തച്ചംവള്ളി കുളം നവീകരണ പ്രവർത്തി അരിക്കുളം ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കരാർ ഏറ്റെടുത്തിട്ട് രണ്ടുവർഷം പൂർത്തിയാവുന്നു. നിരവധി തവണ പെട്ടെന്ന് പ്രവർത്തി പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടും കരാറുകാർ നവീകരണ പ്രവർത്തിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയില്ല. 2024 മെയ് അവസാനവാരത്തിൽ പ്രവർത്തി ആരംഭിച്ചപ്പോൾ വാർഡ് കൗൺസിലറും പരിസരവാസികളും മഴക്കാലമാണ് വരാൻ പോകുന്നത് എന്നും ഇപ്പോൾ തുടങ്ങിയാൽ പ്രദേശത്ത് വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കരാറുകാരനെ ബോധിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ പെട്ടെന്ന് തന്നെ പണി പൂർത്തീകരിക്കും എന്ന് പറഞ്ഞു നവീകരണ പ്രവർത്തി തുടങ്ങുകയായിരുന്നു.

അശാസ്ത്രീയമായ രീതിയിലുള്ള പണിയാണ് കുളത്തിന്റെ നവീകരണത്തിൽ കരാറുകാരന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സമയക്രമം പാലിക്കാതെയുള്ളതായതിനാൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കഴിഞ്ഞ മഴക്കാലത്ത് പരിസരത്തെ രണ്ടു വീടുകളുടെ ഭിത്തി ഇടിഞ്ഞുവീഴുകയും അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിരവധി തവണ നഗരസഭയിലും കരാറുകാരനെ നേരിട്ടും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു. എന്നാൽ നഗരസഭാ അധികൃതർ പറഞ്ഞിട്ട്  വർഷം ഒന്നു കഴിഞ്ഞിട്ടും കരാറുകാരൻ വിമുഖത കാണിക്കുകയാണ്. രാഷ്ട്രീയപരമായ വിദ്വേഷമാണ് ഇതിന് പിന്നിൽ എന്ന് കൗൺസിലർ ദൃശ്യ. എം ആരോപിക്കുന്നു.

പൊതുജനങ്ങളോടും കൗൺസിലറോടും ഒട്ടും തന്നെ സഭ്യമല്ലാത്ത ഭാഷയാണ് കരാറുകാരൻ ഉപയോഗിക്കുന്നത്. പ്രവർത്തിയിലെ മന്ദഗതിയും കരാറുകാരന്റെ ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ചും ഉന്നയിച്ച് കൗൺസിലർ നേരത്തെ തന്നെ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. നാളിതുവരെയായി ഇതിന് യാതൊരു പരിഹാരവും ആയില്ലെന്നാണ് കൗൺസിലർ പറയുന്നത്. എല്ലാ കാലാവസ്ഥയിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ജലസ്രോതസാക്കി തച്ചംവള്ളികുളത്തെ മാറ്റുന്നതിനും സുരക്ഷിതമായ രീതിയിൽ നീന്തൽ പരിശീലനം നൽകുന്നതിനുതകുന്ന ഒരു നീന്തൽ കുളമാക്കി പ്രസ്തുത കുളത്തെ മാറ്റണമെന്നും അതിനാവശ്യമായ മാറ്റങ്ങൾ തുകയിൽ വ്യത്യാസം ഇല്ലാതെ എസ്റ്റിമേറ്റിൽ വരുത്തി പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം എന്നും കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസം കൂടി കഴിഞ്ഞാൽ മഴക്കാലമാണ് വരാൻ പോകുന്നത്. ചെറിയ കുട്ടികൾ ഉള്ള വീടാണ് സമീപത്ത് ഉള്ളത്. പ്രവർത്തി പൂർത്തീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയിലാണ് പരിസരവാസികൾ. എത്രയും പെട്ടെന്ന് ഗുണമേന്മയുള്ള രീതിയിൽ ശാസ്ത്രീയമായി പ്രവർത്തി പൂർത്തീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും നഗരസഭ കൗൺസിലറായ ദൃശ്യ. എം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ‘ചീറ്റപ്പുലി’ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

Next Story

ബേപ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്ന അഡ്വ.കെ. വിനോദ്കുമാർ അനുസ്മരണം നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ഗൈനെക്കോളജി വിഭാഗം  ഡോ : ഹീരാ

കെ എസ് യു സമരം ഫലം കണ്ടു ,തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമിനി ദേശീയ പാതയിലെ വാഹനങ്ങളെ പേടിക്കാതെ നടന്നു പോകാം

തിരുവങ്ങൂർ : ദേശീയ പാത നിർമ്മാണം നടക്കുന്ന തിരുവങ്ങൂരിൽ കാൽ നടയാത്രക്കാർക്കാർക്കും വിദ്യാർത്ഥികൾക്കും നടന്നു പോകാനുള്ള സൗകര്യം ഇല്ലാതായ സംഭവം വലിയ

തേവലക്കര സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ; നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച്‌ ഡി നേടിയ ഡോ. അഖിൽ എം കെ

കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച്‌ ഡി നേടിയ ഡോ. അഖിൽ എം കെ, ചേമഞ്ചേരി, കാഞ്ഞിലശ്ശേരി, മണ്ണാർ കണ്ടി

സ്വച്ഛ് സര്‍വേക്ഷണ്‍: കൊയിലാണ്ടി നഗരസഭയ്ക്ക് തിളക്കമാര്‍ന്ന നേട്ടം

കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സര്‍വേക്ഷന്‍ 2024-ന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, കൊയിലാണ്ടി നഗരസഭ അഭിമാനകരമായ മുന്നേറ്റം