‘ചേര്‍ത്ത് പിടിച്ച നാണുവേട്ടന്‍,’ ഓര്‍മകളെ ഞങ്ങളും ചേര്‍ത്ത് പിടിക്കുന്നുവെന്ന് എസ്എന്‍ഡിപിയിലെ പഴയ എസ്എഫ്‌ഐക്കാര്‍

കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായിക്കണ്ട് ജീവിതക്കാലം മുഴുവന്‍ പോരാടിയ ഒ.പി നാണുവേട്ടനെ അദ്ദേഹത്തിന്റെ മരണശേഷവും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ് കോളജില്‍ പഠിച്ചിറങ്ങിയ പഴയ കാലത്തെ എസ്എഫ്‌ഐക്കാര്‍.

കുന്ന്യോറമലയിലെ ഒ.പി നാണുവിന്റെ സ്മരണാര്‍ത്ഥം പഴയ എസ്എഫ്‌ഐക്കാര്‍ കൊല്ലം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് സഹായം കൈമാറി. പാലിയേറ്റീവിനുള്ള സഹായ ധനം ഒ.പി നാണുവിന്റെ മകന്‍ ഷജിത്തില്‍ നിന്നും സുരക്ഷാ മേഖലാ കണ്‍വീനര്‍ സി.കെ ഹമീദ് ഏറ്റുവാങ്ങി. പാലിയേറ്റീവ് ഉപകരണം പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്രീജിത്തില്‍ നിന്നും സുരക്ഷ മേഖലാ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. നാണുവേട്ടന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മഞ്ജുകേശ് അധ്യക്ഷനായി പവിത, ശ്രീജിത്ത്, ലിജിത്ത്, ഷോജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തെറ്റീകുന്ന് – മീവർകണ്ടി ദേവി അന്തരിച്ചു

Next Story

നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

Latest from Local News

കോഴിക്കോട് നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. കോഴിക്കോട് റേഞ്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പൂർണ വളർച്ചയെത്തിയ ഒരാളെക്കാൾ

മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രസവവേദനയുമായെത്തിയ യുവതിക്ക് വാഹനത്തിനുള്ളിൽത്തന്നെ പ്രസവ ശുശ്രൂഷ നൽകി വടകര ബേബി മെമ്മോറിയൽ ആശുപത്രി അത്യാഹിതവിഭാഗം ജീവനക്കാർ

പ്രസവവേദനയുമായെത്തിയ യുവതിക്ക് വാഹനത്തിനുള്ളിൽത്തന്നെ പ്രസവ ശുശ്രൂഷനൽകി ആശുപത്രി അത്യാഹിതവിഭാഗം ജീവനക്കാർ.  കാറിനുള്ളിൽനിന്നുതന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. വടകര

കൂരാച്ചുണ്ടിൽ കലാശക്കൊട്ട് ആവേശമായി

കൂരാച്ചുണ്ട് കൊട്ടിക്കയറിയ പ്രചാരണ പൂരത്തിനൊടുവിൽ പ്രവർത്തകരെ ആവേശത്തിലാക്കിയ കലാശക്കൊട്ടോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂരാച്ചുണ്ട് പഞ്ചായത്തിലെ പരസ്യ പ്രചാരണത്തിന് സമാപനമായി. സ്ത്രീകളും കുട്ടികളും