വിറകുപുരക്ക് തീപിടിച്ചു.

പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ ശ്രീമതി കുളപ്പുറത്ത് ലീല എന്നിവരുടെ വീടിനോട് ചേർന്നുള്ള വിറകുപുരക്ക് തീപിടിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സന്ദേശം ലഭിച്ചതിനേതുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി റഫീക്കിന്റെയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെയും നേതൃത്വത്തിൽ എത്തിയ ഒരുയൂണിറ്റ് അഗ്നിരക്ഷാ സേനയം നാട്ടുകാരും ചേർന്ന് തീ പൂർണ്ണമായും അണച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ എം ഹരീഷ്, പി ജയേഷ്, ജെ.ബി സനൽരാജ്, ടി വിജീഷ്, പി .എം വിജേഷ്,
ഹോം ഗാർഡ് കെ സി അജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വേനൽചൂട് വർദ്ധിച്ചു വരുന്നതിനാൽ പകൽ സമയങ്ങളിലും കാറ്റുള്ളപ്പോഴും വീടിനു പരിസരത്ത് ചപ്പുചവറുകൾ കത്തിക്കുന്നത് വളരെ അപകടകരമാണെന്ന് ഓഫീസർമാർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബ്യൂട്ടി തെറാപ്പിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

Next Story

അണേല താഴകുനി രാജൻ അന്തരിച്ചു

Latest from Main News

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്

തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ

മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ

മുൻ സിപിഎം  എംഎൽഎയായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറെനാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് രാജേന്ദ്രന്റെ പ്രഖ്യാപനം.

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി

വിവാദങ്ങൾക്കിടെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി.  സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി.  വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട്