തലശ്ശേരി : മദ്യത്തിനെതിരെ , ലഹരിക്കെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം. പി
മതങ്ങളുടെയും ജാതിയുടെയും പേരിൽ മനുഷ്യരെ അകറ്റി നിർത്താനല്ല , ചേർത്ത് നിർത്താനാണ് ഗുരുദേവൻ നമ്മെ പഠിപ്പിച്ചത്. ടെമ്പിൾ ഗേറ്റ് ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു എം. പി
ഗാന്ധിജി – ഗുരു സമാഗമം നൽകിയ സന്ദേശം ഇന്നും ഏറെ പ്രസക്തമാണ്. മതങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് മാനസാന്തരമാണ്. പണ്ഡിതനും, പാമരനും ഒരുപോലെ ഇത്ര ലളിതമായി മാനുഷികതയെക്കുറിച്ച് സംസാരിച്ച മറ്റൊരു മഹാത്മാവിനേയും കാണിക്കാനാവില്ല.
ഏത് ഭാഷയിലേയും അക്ഷരമാലയാണ് ഗുരുദേവ സൂക്തങ്ങൾ. അത് ഏത് പ്രശ്നങ്ങളുടേയും പരിഹാരമന്ത്രങ്ങളാണ്.
അകറ്റി നിർത്താനല്ല , ചേർത്ത് നിർത്താനാണ് ഗുരുദേവൻ നമ്മെ പഠിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റേയും, സംഘാടനത്തിന്റേയും കരുത്ത് നമ്മെ ബോധ്യപ്പെടുത്തിയത് ഗുരുവാണന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ – സാംസ്ക്കാരിക സ്ഥാപനങ്ങൾക്ക് മുൻതൂക്കം നൽകിയ ശ്രീനാരായണ ഗുരുവിന്റെ
തികഞ്ഞ ഭക്തനായി രുന്നു തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബംഗാരപ്പയെന്ന്
കർണ്ണാടക വിദ്യാഭ്യാസ മന്ത്രി മധൂർ ബംഗാരപ്പ പ്രസ്താവിച്ചു. സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മന്ത്രി.
കർണ്ണാടകസംസ്ഥാനത്തെ മുഴുവൻ ആഘോഷമായി ചതയ ദിനംആഘോഷിക്കണമെന്ന് കർണ്ണാടക നിയമസഭയിൽ ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നു.
അടുത്ത ഉത്സവക്കാലമാവുമ്പോഴേക്കും ക്ഷേത്രാങ്കണത്തിൽ അന്തർദ്ദേശീയ നവോത്ഥാന മ്യൂസിയം തുറക്കപ്പെടുമെന്ന്
ചടങ്ങിൽവിശിഷ്ടാതിഥിയായെത്തിയ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ പറഞ്ഞു.
ചടങ്ങിൽമഹോത്സവകമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻഅദ്ധ്യക്ഷത വഹിച്ചു.
മനുഷ്യരെ വേർതിരിക്കുന്ന
വർഗ്ഗീയതയുടെ ചിന്തകൾ നമ്മുടെ നാടിനെ നശിപ്പിക്കുമെന്ന് മുൻ എം എൽ എ എം.വി ജയരാജൻ ഓർമ്മിപ്പിച്ചു.
ഹരീഷ് കുമാർ എം എൽ.സി., ടി.കെ.രാജൻ (മംഗലാപുരം)
ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, സി. ഗോപാലൻ, സ്വാമി പ്രേമാനന്ദ, സംസാരിച്ചു. രവീന്ദ്രൻ പൊയിലൂർസ്വാഗതവും, സി. ഗോപാലൻ നന്ദിയും പറഞ്ഞു. സംഗീത നിശയും നടന്നു.