നാദാപുരം ജുമുഅത്ത് പള്ളി

/

കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ പണിത പള്ളിയാണ് 120 വർഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ സവിശേഷതകളാൽ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേർഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളിൽ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക്
ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂർണമായും മരത്താലാണ് നിർമിച്ചിട്ടുള്ളത്. പള്ളിയുടെ നിർമാണത്തിന് ഒരുപാടു വർഷങ്ങൾ സമയമെടുത്തെന്ന് പറയപ്പെടുന്നു എന്നാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു രേഖയും ലഭ്യമല്ല.

ആരാധനാ കർമങ്ങൾക്കു വേണ്ടി ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല എന്നത് ഈ പള്ളിയുടെ പ്രത്യേകതയാണ്. പള്ളിയുടെ ആരംഭം മുതൽ തന്നെ ദർസ് സംവിധാനം ഇവിടെ നടന്നു വരുന്നു. പണ്ട് സൂര്യന്റെ ചലനം നോക്കി നമസ്കാരസമയം സമയം മനസ്സിലാക്കാൻ ഉപയോഗിച്ചിരുന്ന ഇസ്തിവാക്കുറ്റികളും, ആസ്ട്രിയയിൽ നിർമിച്ച പഴയ ഖജനാപ്പെട്ടിയും ഇപ്പോഴും പള്ളിയിലുണ്ട്.
പള്ളിയുടെ തൊട്ടടുത്തായി മനോഹരമായ രീതിയിൽ കെട്ടിയുണ്ടാക്കിയ പള്ളിക്കുളം ആദ്യ കാലങ്ങളിൽ അംഗശുദ്ധി വരുത്താൻ വേണ്ടി നിർമ്മിച്ചതാണ്.

മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ
(ഖാസി വലിയ ജുമാ മസ്ജിദ് നാദാപുരം )

Leave a Reply

Your email address will not be published.

Previous Story

അരിക്കുളത്ത് ദേശീയ സാംസ്ക്കാരിക ഉത്സവം സംഘാടക സമിതിയായി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 17 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Main News

കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാ സുരേഷിന് സ്വീകരണം നൽകി

  കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ്‌ ഹിൽ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും കോർവ സംസ്ഥാന കൌൺസിൽ മെമ്പറുമായ

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബം

വാളയാര്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കണമെന്നും

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി

തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡൽഹി: തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം .