ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് 1951 -52 കാലത്താണ്. 1951-52 കാലത്ത് കോഴിക്കോട് നടന്ന പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിന്റെ വിശദാശംങ്ങള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സ് രേഖയില്‍ നമുക്ക് ലഭ്യമാണ്. മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബണ്ടില്‍ നമ്പര്‍ 23 സീരിയല്‍ നമ്പര്‍ 27 എന്ന ഫയല്‍ 1952 മാര്‍ച്ച് 27 ന് കോഴിക്കോട് പാര്‍ലിമെന്ററി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നു.
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും കോഴിക്കോട് കലക്ടര്‍ കോഴിക്കോട്ടെ പാര്‍ലിമെന്ററി മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസറുമായ രാഘവാചാരി മദ്രാസിലെ ഡെപ്യൂട്ടി സെക്രട്ടറി 1953 ഒക്ടോബര്‍ 5 ന് അയച്ച കത്തിലാണ് കോഴിക്കോട്ടെ 1952ലെ തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കുന്നത്. 1952 മാര്‍ച്ച് 27 നാണ് പാര്‍ലിമെന്റിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുന്നത്.
പ്രധാനമായും 3 സ്ഥാനാര്‍ത്ഥികളായിരുന്നു കോഴിക്കോട് മണ്ഡലത്ത് നിന്ന് മത്സരിച്ചത്. 1, കെ.എ.ദാമോദരമേനോന്‍ അദ്ദേഹം കിസാന്‍ മസ്ദൂര്‍പ്രജാപാര്‍ട്ടിയിലെ അംഗമാണ്. 2. പി.എം. കുളൂര്‍ അദ്ദേഹം സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. 3. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ പി.പി.ഉമ്മര്‍കോയ
ഇന്നത്തെ ലക്ഷദ്വീപുകള്‍ കോഴിക്കോട് പാര്‍ലിമെന്ററി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു, ഉദാഹരണത്തിന്, അഗത്തി, ആന്ത്രോത്ത്, കവരത്തി, കല്‍പ്പേനി, മിനികോയ്, ചെത്തലത്ത്, ബിത്ര, എന്നിവയൊക്കെ കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഈ ലക്ഷദ്വീപുകളിലെ വിവിധ ബൂത്തുകളില്‍ നിന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.പി.ഉമ്മര്‍ കോയക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.
കോഴിക്കോട് പാര്‍ലിമെന്ററി നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായ 3 ബൂത്തുകള്‍ ബോര്‍ഡ് സ്‌കൂള്‍ ബേപ്പൂര്‍, ചെറുവണ്ണൂര്‍ ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍, ബോര്‍ഡ് മാപ്പിള സൗത്ത് സ്‌കൂള്‍ ബേപ്പൂര്‍ എന്നിവയായിരുന്നു. പോസ്റ്റല്‍ വോട്ടുകളടക്കം ഒരു ലക്ഷത്തി നാലായിരത്തി നാനൂറ്റി അറുപത്തഞ്ച് വോട്ടാണ് ദാമോദരമേനോന് ലഭിച്ചത്. പി.പി.ഉമ്മര്‍കോയക്ക് ലഭിച്ചത് എഴുപത്തിയേഴായിരത്തി പന്ത്രണ്ട് വോട്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥി കുളൂറിന് ലഭിച്ചത് അമ്പത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്താറ് വോട്ടും. ചുരുക്കത്തില്‍ ഇരുപത്തിയേഴായിരത്തി നാനൂറ്റി അറുപത്തിമൂന്ന് വോട്ടുകള്‍ക്ക് കിസാന്‍ മസ്‌കൂര്‍ പ്രജാ പാര്‍ട്ടിയുടെ കെ.എ.ദാമോദരമേനോന്‍ 1951 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മദ്രാസ് ഗവണ്‍മെന്റ് പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മറ്റൊരു ഫയല്‍ ബണ്ടില്‍ നമ്പര്‍ 27 സീരിയല്‍ നമ്പര്‍ 28 ഫയല്‍ 1951 -52 വര്‍ഷത്തെ മലപ്പുറം പാര്‍ലിമെന്ററി നിയോജകമണ്ഡലത്തില്‍ നിന്നുള്ള വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു. പ്രധാനമായും 3 സ്ഥാനാര്‍ത്ഥികളാണ് മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 1, ടി.വി.ചാത്തുക്കുട്ടി നായര്‍ കോണ്‍ഗ്രസ്, 2. കാര്‍ക്കോടന്‍ കുഞ്ഞാലി സി.പി.ഐ, 3. ബി.പോക്കര്‍ മുസ്ലീം ലീഗ്
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തുകള്‍ 1, ചേലേമ്പ്ര നോര്‍ത്ത് എയ്ഡഡ് എലിമെന്ററി സ്‌കൂള്‍, 2, ബോര്‍ഡ് സ്‌കൂള്‍ നെടിയിരുപ്പ്, 3, നേറ്റീവ് ഹൈസ്‌കൂള്‍ വള്ളിക്കുന്ന് എന്നിവയായിരുന്നു, മൊത്തം 191 ബൂത്തുകളാണ് മലപ്പുറം പാര്‍ലിമെന്ററി മണ്ഡലത്തില്‍ ഉണ്ടായിരുന്നത്,
മുസ്ലീംലീഗിലെ ബി.പോക്കര്‍ക്ക് 79470 വോട്ടും ചാത്തുക്കുട്ടി നായര്‍ക്ക് 62494 വോട്ടും കാര്‍ക്കോടന്‍ കുഞ്ഞാലിക്ക് 61935 വോട്ടും ലഭിച്ചു. ചുരുക്കത്തില്‍ 17000 ത്തോളം വോട്ടുകള്‍ക്ക് മുസ്ലീംലീഗിലെ ബി.പോക്കര്‍ ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് കൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ എത്തിച്ചേര്‍ന്നു.
തെരഞ്ഞെടുപ്പുകള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷിന് പകരം ബാലറ്റുകള്‍ ഉപയോഗിക്കണമെന്നുള്ള വാദം ശക്തമാവുന്നൊരു കാലഘട്ടത്തിലാണ് ബാലറ്റ് പേപ്പറുകളില്‍ തെരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ നമ്മുടെ മുന്നിലെത്തുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ തെരഞ്ഞെടുപ്പായിരുന്നു 1951-52 കാലത്തെ ആദ്യത്തെ തിരഞ്ഞെടുപ്പ്. സ്വതന്ത്ര ഇന്ത്യ 21 വയസ്സായ എല്ലാ ആളുകള്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ വോട്ടിംഗ് അവകാശം അനുവദിച്ചു. ഇന്ത്യ ജനാധിപത്യത്തിലേക്ക് സ്വാതന്ത്ര്യത്തിലേക്ക് കടക്കുമ്പോള്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് എങ്ങനെയാവുമെന്നതിനെക്കുറിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ആശങ്കയുണ്ടായിരുന്ന ലോകം ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ വളരെ വിജയപ്രദമായി ആ പരീക്ഷണം അതിജീവിച്ചു. ഇന്ത്യയില്‍ ജനാധിപത്യം പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിലൂടെ ഉയരുമെന്നതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് ഈ ആര്‍ക്കൈവ്സ് രേഖയിലെ മേല്‍പറഞ്ഞ രണ്ട് ഫയലുകള്‍.
Latest from Main News
കോഴിക്കോട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ
കോഴിക്കോട് : ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസൻ്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ
നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. അനന്തു വിജയ് (15)
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം