ബാലുശ്ശേരി ടൗണിൽ ഹോം അപ്ലൈൻസ് ഷോപ്പിൽ വൻ തീപിടുത്തം

ബാലുശ്ശേരി ടൗണിൽ ഹോം അപ്ലൈൻസ് ഷോപ്പിൽ വൻ തീപിടുത്തം.

വെള്ളിയാഴ്ച 12 മണിയോടുകൂടിയാണ് ടൗണിൽ സ്ഥിതിചെയ്യുന്ന ലാവണ്യ ഹോം അപ്ലൈൻസിൽ തീപിടുത്തം ഉണ്ടായത്.

നരിക്കുനി കൊയിലാണ്ടി,പേരാമ്പ്ര, മുക്കം ഫയർസ്റ്റേഷനുകളിൽ നിന്നായി ഏഴോളം ഫയർ യൂണിറ്റ് എത്തിയാണ് മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്.

നാലു നിലകളിലായി പ്രവർത്തിക്കുന്ന ഷോപ്പിന്റെ രണ്ടും മൂന്നും നിലയിലാണ് തീ കൂടുതലായും ബാധിച്ചത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മറ്റും ഉള്ളതിനാൽ തീ ആളിപ്പടരുകയുണ്ടായി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ നിന്നും ASTO അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ജാഹിർ എം, നിധി പ്രസാദ് ഇ എം,അനൂപ് എൻപി,അമൽദാസ്, ഷാജു കെ,സുജിത്ത് എസ് പി,ഹോം ഗാർഡ് മാരായ ബാലൻ ഇ എം, ഷൈജു,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

Next Story

കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്‌റ്റർ ഇഫ്താർസംഗമവും റമദാൻ സന്ദേശവും കൊയിലാണ്ടി വൺടു വൺ ഹാളിൽ വെച്ച് നടന്നു

Latest from Local News

ഇരുപതാം മൈൽസ് വാണിയം വീട് ഫാത്തിമ അന്തരിച്ചു

ഇരുപതാം മൈൽസ്: വാണിയം വീട് ഫാത്തിമ (82)അന്തരിച്ചു. ഭർത്താവ് : മുഹമ്മദ്‌ കോയ മക്കൾ:റൗഫ്,അൻവർ(UAE),ആ രിഫ്(കച്ചവടം),താജുദ്ധീൻ(കുവൈറ്റ് ), നൗഫൽ(കുവൈറ്റ് )ഷെഫീൽ.മരുമക്കൾ:മുനീബ, ജുമൈല,

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള

പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ പ്രിയദർശിനി കലാവേദി ആദരിച്ചു

മേപ്പയൂർ: നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സ് വിജയിയുമായ പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ

ബസ്സ്‌ യാത്രക്കിടയിൽ പണവും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നു കോഴിക്കോട്ടെക്കുള്ള ബസ്സ്‌ യാത്രക്കിടയിൽ കേരള സീനിയർ നിറ്റിസൺസ് ഫോറം മുൻസംസ്ഥാന സിക്രട്ടറിയുടെ പണവും രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു.