അറവിനായ് കൊണ്ടുവന്ന പോത്ത് വിരണ്ടോടി നിരവധി പേർക്ക് പരിക്ക് വാഹനങ്ങളും തകർത്തു

ചേളന്നൂർ :പാലത്ത് ബീഫ് സ്റ്റാളിൽ അറക്കാൻ കൊണ്ട് വന്ന പോത്ത് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ കയർ പൊട്ടിച്ച് വിരണ്ടോടി റോഡരികിലുള്ളനിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെനാശനഷ്ട്ടം വരുത്തി തുടർന്ന് ഓടി കുമാരസ്വാമി യിൽ എത്തിയ പോത്ത് കുമാർ എന്ന തമിഴ്നാട് സ്വദേശിയെ കുത്തി എറിയുകയും കുമാരസ്വാമി മീൻ ഇറക്കുകയായിരുന്ന മത്സ്യവിൽപ്പനക്കാരൻ വളയനം കണ്ടി ഇസ്മയിലിനെ തുടയിൽ കൊമ്പു കൊണ്ടു കുത്തി കോർത്തു ഓടുന്നതിനിടെ കുടഞ്ഞെറിയുകയായിരുന്നു .തൽ പ്രദേശമാകെ ഭീതി പടർന്ന് രണ്ട് മണിക്കുറിലധികം പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പോത്തിനെ കയർ ഇട്ട് പിടിക്കാൻ ഫയർഫോഴ്സ് ശ്രമിച്ചെങ്കിലുപോത്ത് കയർ പൊട്ടിച്ച് ഓടി അവസാനം അമ്പലത്തുകുളങ്ങര കോരായി വയലിൽ കാൽ പൂണ്ടതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സ് ന്റെ സഹായത്തോടെ പോത്തിനെപിടികുടുകയായിരുന്നു അരമണിക്കൂറോളം ബസുൾപ്പെടെ വാഹനങ്ങടക്കം പോലിസ് തടഞ്ഞു നിർത്തിയത് വലിയൊരപകടമാണ് ഒഴിവാക്കിയത്.. പോത്തിൻ്റെ വിരണ്ടുള്ള ഓട്ടത്തിനിടെ നിരവധി പേർക്ക് ‘പരിക്കേറ്റിരുന്നു സ്ത്രീകൾ ഉൾപ്പെടെ വീടുകൾ ഓടി കയറി അടച്ചു അകത്തു കയറുകയും കടകൾ ഷട്ടർ താഴ്ത്തുകയും ചെയ്ത ഭയാനകമായ അന്തരീക്ഷമാണ് പ്രദേശത്ത് ഉണ്ടായത്. കൂടാതെ ജനങ്ങളുടെ ഭീതിയ്ക്കറ്റാനുപരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനു ആശ്വസിപ്പിക്കാനും പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ വാർഡ് മെമ്പർമാരായ എ.ജസീന എം.കെ. രാജേന്ദൻ ഉൾപ്പെടെ പ്രദേശത്തെ സന്നദ്ധ സാമൂഹ്യ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി പോലിസിനെയു ഫയർഫോഴ്സിനുമൊപ്പം കൈകോർത്ത് എകീകരിച്ച്പ്രവർത്തനം നടത്തി.. ചെറിയ തോതിൽ പോത്തു വിരണ്ടോടുന്ന സംഭവങ്ങൾ വിരളമായി ഉണ്ടാവാറുണ്ടെങ്കിലും ഇത്രക്ക് അപകടകരമായ രീതിയിൽ ചേളന്നൂരിൽ ഇതാദ്യമാണ്. അറവുശാലയികൊണ്ടുവരുന്ന മൃഗങ്ങളെ സുരക്ഷയോടുകുടിയും കൂടാതെ വ്യത്തിയും വെടിപ്പു ഉറപ്പാക്കാനുള്ള നിയമപരമായുള്ളശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പ്രദേശിക ഭരണകൂടങ്ങൾ ഹെൽത്ത് ഡിപ്പാർട്ടുമെൻ്റുകളു പോലിസു ജാഗ്രത പുലർത്തേണ്ട ആവശ്യകതയാണ് ഇത്തരംസംഭവങ്ങൾ വിളിച്ചോതുന്നത്

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കണ്ണൻ കടവ് മൂസാൻ കണ്ടി ബീവി അന്തരിച്ചു

Next Story

ലഹരിക്കെതിരെ സംഗീത ശിൽപവുമായി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,