യുഗ പുരുഷന്മാരുടെ ഹൃദയ സംവാദത്തിന്ന് നൂറു വർഷം – മുല്ലപ്പള്ളി രാമചന്ദ്രൻ

മഹാത്മാഗാന്ധിയും ശ്രീ നാരായണ ഗുരുവും ശിവഗിരിയിൽ വെച്ച് കാണുകയും ഹൃദയ സംവാദം നടത്തുകയും ചെയ്ത ചരിത്ര സംഭവത്തിന് ഇന്ന് നൂറു വയസ്സ്. ഇന്ത്യയെ കണ്ടെത്തിയ മഹാത്മാവ് അഞ്ചു തവണ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹത്തെ തുടർന്നുള്ള യാത്രയോടനുബന്ധിച്ചാണ് ശിവഗിരിയിൽ എത്തുന്നതും ഗുരുവിനെ കാണുന്നതും. ഉച്ചനീചത്വങ്ങളും ജാതി ചിന്തയും മുടിയഴിച്ച് ആടിയ കേരളത്തെ നോക്കി വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയം എന്ന് ഉറക്കെ പറഞ്ഞ കേരളം. വൈക്കം മഹാദേവ ക്ഷേത്രമതിലിന് പുറത്തുള്ള വഴികളിൽ പോലും പിന്നോക്ക ജാതിക്കാർക്കും കീഴാളർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലം. ശ്രീനാരായണ ഗുരുവിനെ തിരിച്ചയച്ച അതേ ക്ഷേത്രപരിസരത്ത് തന്നെ ഗാന്ധിജിയും അവഹേളിതനായി. ഇണ്ടം തുരുത്തി മനയിലെ നമ്പൂതിരിയുമായി ചർച്ച നടത്താൻ എത്തിയ ഗാന്ധിജി വൈശ്യ ജാതിയിയിൽ പെട്ടതു കൊണ്ട് മനയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു.

ജാതിചിന്തയുടെ വികൃതമുഖം കണ്ട മഹാത്മാവും ഗുരുദേവനും എത്ര മാത്രം വിഹ്വലരായിട്ടുണ്ട് എന്ന് ഇന്ന് നമുക്കു സങ്കല്പിക്കാനേ കഴിയൂ. അഭിശപ്തമായ ആ കാലഘട്ടം കടന്ന് കേരളം മുന്നോട്ടു പോയപ്പോഴും ഭൂതകാല ചിന്തകൾ നമ്മെ മഥിച്ചു കൊണ്ടേയിരിക്കും. ശ്രീനാരായണ ഗുരുദേവൻ ഉച്ചനീചത്വങ്ങൾക്കും ജാതീയമായ വേർതിരിവുകൾക്കും എതിരെ നടത്തിയ ചെറുത്തു നിൽപ്പ് ഓർത്തെടുക്കാതെ കേരളീയ നവോത്ഥാന ചരിത്രം വിലയിരുത്താൻ കഴിയില്ല. സമത്വവാദികളായ മഹാത്മാവും ഗുരുദേവനും മാനവരാശിയുടെ വിമോചനത്തിനായി ഒരായുഷ്ക്കാലം മുഴുവൻ സ്വയം സമർപ്പിച്ച വിപ്ലവകാരികളാണ്.

കൂടിക്കാഴ്ചയിൽ ഉടനീളം ഗാന്ധിജിയുടെ ഓരോരോ സംശയങ്ങൾക്കും കൃത്യതയോടെ ഗുരു മറുപടി പറയുകയായിരുന്നു. ഗുരുദേവനെ കാണാൻ കഴിഞ്ഞത് എത്രമാത്രം ഭാഗ്യമായി എന്ന് മഹാത്മാവ് സൂചിപ്പിച്ചുവെങ്കിൽ, ആ കൂടിക്കാഴ്ച അത്രയും സാർത്ഥകം ആയിരുന്നുവെന്ന് തീർത്തും പറയാം.
കേരളീയ നവോത്ഥാനം ഒരു യാഥാർത്ഥ്യമായിട്ടുണ്ടെങ്കിൽ, കേരളീയ പൊതുസമൂഹം ഏറെ കടപ്പെട്ടിട്ടുള്ളത് ശ്രീനാരായണ ഗുരുവിനോടാണ്.
ക്ഷേത്ര പ്രവേശനം, അയിത്തോച്ചാടനം, വൈക്കം സത്യഗ്രഹം , മതപരിവർത്തനം, സമത്വ ചിന്ത എല്ലാറ്റിനെക്കുറിച്ചും ഉള്ളു തുറന്ന് ശിവഗിരിയിലെ വനജാക്ഷി മന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയും സംവാദവും ഒരു നൂറ്റാണ്ട് തികയുമ്പോഴും എത്രമാത്രം പ്രസക്തമാണ്. എല്ലാവരെയും ആശ്ലേഷിച്ചു കൊണ്ട് , ജാതി മതചിന്തകൾ തീർത്ത വേലിക്കെട്ടുകൾക്കപ്പുറം മുന്നോട്ടു പോകാനുള്ള വഴിയാണ് രണ്ട് യുഗപുരുഷന്മാരും നമുക്ക് കാണിച്ചു തന്നത്. അതാണ് ശരിയായ വഴി. ആ വഴിയിലൂടെ നമുക്ക് മുന്നോട്ടു പോകാം.

Leave a Reply

Your email address will not be published.

Previous Story

അഴിയൂർ പഞ്ചായത്തിനെ പൊതുജനമധ്യത്തിൽ അപകീർത്തിപെടുത്താൻ എൽ.ഡി.എഫും എസ്.ഡി.പി.ഐ ഗൂഡാലോചന : ജനകീയ മുന്നണി

Next Story

കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽ കാർഷിക മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ നിവേദനം സമർപ്പിച്ചു

Latest from Main News

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു; 6 ജില്ലകളിൽ യെല്ലോ അല‌ർട്ട്

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.