കൊയിലാണ്ടിയിൽ കനത്ത മഴയും കാറ്റും റോഡ് നിറയെ ചെളിയും വെള്ളക്കെട്ടും യാത്രക്കാർ ജാഗ്രത പുലർത്തണം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് വൈകിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇടിമിന്നലോട് കൂടിയായിരുന്നു മഴ. വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്തു തുടങ്ങിയത്.അപ്രതീക്ഷിതമായ മഴയിൽ ജനങ്ങൾ കടുത്ത പ്രയാസം അനുഭവിച്ചു. ഇരുചക്രവാഹനങ്ങളിലും മറ്റും പോവുകയായിരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടി .

റോഡ് നിറയെ കല്ലും മണ്ണും ആയിരുന്നു. കുടിവെള്ള പദ്ധതിക്കായി പൈപ്പ് കീറിയിട്ടതിനാൽ റോഡ് നിറയെ ചളിക്കളമായി മാറി.ചെളിയും മണ്ണും കല്ലുകളും റോഡ് ആകെ പരന്നുകിടക്കുകയാണ്. ഇരുചക്രവാഹനക്കാർ പലരും തെന്നി വീണു അപകടത്തിൽപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റിൽ മരക്കൊമ്പുകളും തെങ്ങിൻ മടലുകളും റോഡിലാകെ വീണു കിടക്കുകയാണ്.വൈദ്യുതി ബന്ധവും നിലച്ചു .കാപ്പാട് തുവ്വപ്പാറയിൽ തെങ്ങ് വീണു ഗതാഗതം തടസപ്പെട്ടു. ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published.

Previous Story

അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പും ഉത്സവവും നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം 

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  *13.03.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

മലമ്പനി, മന്ത് സ്‌ക്രീനിങ്: റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി

മലമ്പനി, മന്ത് എന്നിവയുടെ സ്‌ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO

മേപ്പയൂരിൽ യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി

മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്