ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:തൊഴിലാളികൾക്ക് ആപ്പ് ഹാജർ സംവിധാനം ദുരിതമേറ്റും ഷാഫി പറമ്പിൽ എം.പി

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGS) തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര സർക്കാർ മറുപടി പാർലമെന്റിൽ നൽകിയെങ്കിലും അതിൽ കാര്യമായ പരിഹാരങ്ങൾ ഒന്നുമില്ലെന്ന് ഷാഫി പറമ്പിൽ എം.പി ഉന്നയിച്ച ചോദ്യത്തിന് ഗ്രാമ വികസന മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാകുന്നു.

തൊഴിലാളികൾക്കായി 2023 ജനുവരി 1 മുതൽ ‘നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം’ (NMMS) ആപ്പ് ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തൽ നിർബന്ധമാക്കിയതോടെ, തൊഴിലാളികൾ പൂർണ്ണമായും ബുദ്ധിമുട്ടിലാണ്. ഇതാണ് പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കാൻ കാരണമായത്. ഇന്റർനെറ്റ് ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ, സാങ്കേതിക തകരാർ, അപ്‌ലോഡ് പ്രശ്നങ്ങൾ തുടങ്ങിയവ പദ്ധതിയെതന്നെ തകർക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഹാജർ രേഖപ്പെടുത്താൻ അവസരമുണ്ട് എന്നു വെളിപ്പെടുത്തിയെങ്കിലും, വാസ്തവത്തിൽ ഇത് വലിയൊരു തലവേദനയായി തുടരുകയാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

ബ്ലോക്ക് തല അധികാരികൾക്ക് ഹാജർ അപ്‌ലോഡ് ചെയ്യാനുള്ള അധികാരം നൽകിയെന്ന് പറഞ്ഞിട്ടും, പ്രായോഗികമായി ഇതൊന്നും സഹായിക്കുന്നില്ല. കൂടാതെ പദ്ധതി ഭേദഗതി ചെയ്തുവെന്നും NMMS കൂടുതൽ ഉപയോഗപ്രദമാക്കിയെന്നും സർക്കാർ അവകാശപ്പെടുമ്പോഴും, തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ കാര്യമായ സഹായം ലഭിച്ചിട്ടില്ല. 2024-25 സാമ്പത്തിക വർഷത്തിൽ 95%-96% ഹാജർ NMMS വഴി രേഖപ്പെടുത്തിയതായി സർക്കാർ അവകാശപ്പെടുന്നെങ്കിലും, അതിൽ എത്ര തൊഴിലാളികൾ ശമ്പളം കിട്ടാതെ കഷ്ടപ്പെട്ടുവെന്നത് മറച്ചുവച്ചിരിക്കുകയാണെന്നും, പദ്ധതി കാര്യക്ഷമമാക്കാൻ വ്യക്തമായ യാതൊരു പദ്ധതിയും സർക്കാർ മുന്നോട്ട് വച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

തൊഴിലാളികൾക്ക് ശമ്പളം പോലും കിട്ടാതെ അവശരാവുമ്പോൾ, പദ്ധതിയെ കൂടുതൽ സങ്കീർണ്ണമാക്കുകയും, ആപ്പ് അടിസ്ഥാനമാക്കിയ ഹാജർ സംവിധാനം ഉപയോഗിച്ച് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Next Story

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

Latest from Main News

മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണം;  ഫാർമസിസ്റ്റ് അസോസിയേഷൻ

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഫാർമസിയ്ക്കും ഫാർമസിസ്റ്റിനുമെതിരെ നടന്ന മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിനെതിരെ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരം

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കേരള ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡൽഹി കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗവർണർ രാജേന്ദ്ര

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്. ഗെയിം കളിക്കാൻ വേണ്ടി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാ​ഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാ​ഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. റവന്യു മന്ത്രി കെ

കൊല്ലത്ത് പള്ളി വളപ്പിനുള്ളിൽ സ്യൂട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി.ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.