മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് മുഹമ്മദ് ഇഖ്ബാൽ ഹൈക്കോടതിയിൽ

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് മുഹമ്മദ് ഇഖ്ബാൽ  ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെ കുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു. ഒരു രക്ഷിതാവെന്ന നിലയിൽ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നൽകിയതെന്നും ഇഖ്ബാൽ പറഞ്ഞു.

പ്രതികൾ കുറ്റക്കാരാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളിൽ  മാറ്റം വരണം. കുറ്റം ചെയ്താൽ ഇതുപോലെ ശിക്ഷിക്കപ്പെടും എന്ന പേടി കുട്ടികൾക്ക്  ഉണ്ടാവണം. കുട്ടികൾ തെറ്റിലേക്ക് പേകാതിരിക്കാൻ ഇത് പ്രരണയാകണമെന്നും മറ്റൊരു രക്ഷിതാവിനും ഇങ്ങനെ ഒരു വേദന ഉണ്ടാകരുതെന്നും കോടതിയെ വിശ്വസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

വടകര മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ അന്തരിച്ചു

Next Story

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനി മരിച്ചു

Latest from Local News

കൊയിലാണ്ടിയിൽ കനത്ത മഴയും കാറ്റും റോഡ് നിറയെ ചെളിയും വെള്ളക്കെട്ടും യാത്രക്കാർ ജാഗ്രത പുലർത്തണം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് വൈകിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇടിമിന്നലോട് കൂടിയായിരുന്നു മഴ. വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്തു

കൊയിലാണ്ടിയിൽ ലഹരിക്കെതിരെ എം എസ് എഫിൻറെ ‘യുദ്ധ പ്രഖ്യാപനം’

  ‘വിദ്യാർത്ഥികളിലെ അക്രമ- അരാഷ്ട്രിയ- ലഹരി മാഫിയ – സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെറുത്ത് നിർത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൊയിലാണ്ടി

ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ബാലകൃഷ്ണന്‍ കതിരൂരിന്റെ ചിത്ര പ്രദര്‍ശനം

കൊയിലാണ്ടി: ചിത്രകാരന്‍ ബാലകൃഷ്ണന്‍ കതിരൂരിന്റെ ബാല്യകാല സ്വപ്‌നങ്ങള്‍ ചിത്ര പ്രദര്‍ശനം മാര്‍ച്ച് 16 മുതല്‍ 22 വരെ കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട്

അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 19 വരെ

അഴിയൂർ കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15