വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ്, ആപദ്മിത്ര വളണ്ടിയർമാരെ ആദരിച്ചു

വയനാട് ചുരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരെ സ്റ്റേഷനിൽ വച്ച് ആദരിച്ചു. കൊയിലാണ്ടി താലൂക്ക് തഹസിൽദാർ ജയശ്രീ വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാഷ്ട്രപതിയുടെ സർവീസ് മെഡലിനു അർഹരായ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു എന്നിവർക്ക് സ്നേഹോപഹാരം സമ്മാനിച്ചു.

ഒരു മാസക്കാലം നിസ്വാർത്ഥ സേവനത്തിലൂടെ വയനാട് ദുരന്തബാധിതരുടെ അതിജീവത്തിന് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയ വളണ്ടിയർമാർ നമ്മുടെ നാടിനും സ്റ്റേഷനും അഭിമാനിക്കാൻ കാരണമായെന്ന് തഹസിൽദാർ അഭിപ്രായപ്പെട്ടു. എ.എസ്.ടി.ഒ അനിൽകുമാർ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ നിധിപ്രസാദ് ഇ എം, സിവിൽ ഡിഫെൻസ് ഡെപ്യൂട്ടി പ്രോ വാർഡൻ ഷാജി, ദാസൻ, മുഹമ്മദ്‌ റാഫി എന്നിവർ ആശംസ അറിയിച്ചു. സി.ഡി.വി അംഗം പ്രശോഭ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

Next Story

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കേരള ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തി

Latest from Local News

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. അസം സ്വദേശി നസിദുൽ ഷെയ്ഖ് ആണ്

“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..”

“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..” കേരളത്തിൻ്റെ പൊതു സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയ, ഫയര്‍ & റെസ്‌ക്യു സര്‍വ്വീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വേദന