വിശുദ്ധ മാസം വിജ്ഞാനത്തിന്റേത് കൂടിയാണ്

റമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ സാംസ്കാരിക കേന്ദ്രങ്ങൾ സജീവമാകുന്നത് വിജ്ഞാനത്തിന്റെയും ആത്മസംസ്കരണത്തിന്റെയും പഠനങ്ങൾ പകർന്നു നൽകുന്നതിന് വേണ്ടിയാണ്.

അറിവാണ് കർമ്മങ്ങളുടെയും ഭൗതിക ജീവിതത്തിൻറെ വിജയത്തിന്റെയും നിദാനം. വിവേകവും ധാർമിക ചിന്തയും പ്രതിഫലിപ്പിക്കുന്ന വിജ്ഞാന വേദികൾ താൽപര്യത്തോടെ വാരിപ്പുണരുന്ന ആയിരങ്ങൾ വിജയത്തിൻറെ വഴിയാണ് വെട്ടിപ്പിടിക്കുന്നത്

പള്ളികളിൽ നിസ്കാരശേഷം നടക്കുന്ന ഉറുദികൾ ഹ്രസ്വമായ ഭാഷണങ്ങളാണ്. ഉറുദി നടത്തുന്നവർക്ക് സമ്മാനമായി ശ്രോതാക്കളിൽ നിന്ന് പണം ശേഖരിച്ചു നൽകുന്നു. അങ്ങനെ ജ്ഞാനത്തിന്റെയും ദാനധർമ്മത്തിന്റെയും പ്രസംഗ പരിശീലനത്തിന്റെയും ചടങ്ങായി മാറുന്നതോടൊപ്പം അത് പാരമ്പര്യ തനിമ നിലനിർത്തുക കൂടി ചെയ്യുന്ന വിജ്ഞാന സദസ്സായി മാറുന്നു.

വിജ്ഞാനത്തിന്റെ വിസ്മയച്ചപ്പായ ഖുർആൻ അണമുറിയാതെ പാരായണം ചെയ്യപ്പെടുന്നത് ഈ മാസം വിശ്വാസികൾക്ക് വിജ്ഞാനത്തോടുള്ള പ്രതിബദ്ധത തന്നെയാണ് കാണിക്കുന്നത്.

നവമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രശസ്ത പ്രഭാഷകരുടെയും മറ്റും വൈജ്ഞാനികഭാഷണങ്ങളും എഴുത്തുകളും ആർത്തിയോടെ കേട്ടും വായിച്ചും പകലുകൾ ധന്യമാക്കുന്നവർ അവരുടെ ആരാധനകളുടെ പട്ടികയിലേക്ക് വിജ്ഞാന സമ്പാദനത്തെ കൂട്ടിച്ചേർത്തുവെച്ച് വലിയ പുണ്യമാണ് കൈവരിക്കുന്നത്.

ശ്വാസം അവസാനിക്കുന്നിടം വരെ വിജ്ഞാന വഴിയിൽ വ്യാപൃതരാവണമെന്ന മതത്തിൻറെ നിർദേശം ഈ പുണ്യ മാസത്തിൽ വിശ്വാസികൾ ഏറ്റെടുത്ത് ആത്മീയ ഉന്നമനത്തിനും സാമൂഹിക പുരോഗതിക്കും ദേശത്തിൻറെ അഖണ്ഡതയ്ക്കും വഴിതെളിക്കുമ്പോൾ നാം നല്ലവരായി മാറുകയും നന്മകൾക്ക് പാത്രമാവുകയും ചെയ്യുന്നു. വിജ്ഞാനത്തിലൂടെ നമുക്ക് വിശുദ്ധരാക്കാം.വിശുദ്ധ മാസത്തെ ധന്യമാക്കുകയും ചെയ്യാം.

അബ്ദുൽ മജീദ് ഇർഫാനി,
പ്രിൻസിപ്പൽ, മർകസ് പബ്ലിക് സ്കൂൾ കൊയിലാണ്ടി

Leave a Reply

Your email address will not be published.

Previous Story

ഒറ്റക്കണ്ടം മലയിൽച്ചാലിൽ ചോയിച്ചി അന്തരിച്ചു

Next Story

മേലൂർ കെ എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ എ പി ബാലൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Latest from Culture

‘ഉച്ചിട്ട ഭഗവതി’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – മധു.കെ

ഉച്ചിട്ട ഭഗവതി മന്ത്രമൂര്‍ത്തികളിൽപെട്ട പ്രമുഖയും അതിസുന്ദരിയുമായ ദേവിയാണ് പഞ്ചമൂർത്തികളിൽ ഒരാളായ ഉച്ചിട്ട ഭഗവതി. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട എന്നീ

‘ക്ഷേത്രപാലകൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – മധു.കെ

ക്ഷേത്രപാലകൻ പഴയ അള്ളടസ്വരൂപത്തിൽ (കാസർഗോഡ് ജില്ല) ഏറെ പ്രാധാന്യമുള്ള തെയ്യമാണ് ക്ഷേത്രപാലകൻ. അതിന് ഐതിഹ്യങ്ങളുടെ പിൻബലമുണ്ടെന്ന് തോറ്റംപാട്ടും കഥകളും വ്യക്തമാക്കുന്നു. ക്ഷേത്രപാലകന്റെ

‘മുത്തപ്പൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

മുത്തപ്പൻ സാധാരണക്കാരന്റെ തെയ്യം എന്ന വിശേഷണത്തിന് സർവഥാ അനുരൂപമാണ് മുത്തപ്പൻ. ഇത്രമാത്രം ജനകീയനായ മറ്റൊരു ആരാധനാമൂർത്തി ഉണ്ടെന്നു തോന്നുന്നില്ല. ഏതാപത്തിലും മുത്തപ്പൻ

ദാനധർമ്മത്തിന്റെ പ്രാധാന്യം ഓർക്കണം

ഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു