ചെറുവണ്ണൂർ പഞ്ചായത്തിലെ പാടശേഖരത്തിൽ അഗ്നിബാധ

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോ ത്ത് പുത്തൂക്കടവ്, പരപ്പ് വയൽ പാടശേഖരങ്ങളിൽ ഇന്ന് ഉച്ചയോടെ അഗ്നിബാധ ഉണ്ടായി. നാലേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളിലും ഉണക്ക പുല്ലുകളും തീപിടിച്ചു. സമീപത്തെ വീടുകളിലേക്ക് രൂക്ഷമായ പുകശല്യം ഉണ്ടായി.
വിവരം അറിയിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സിപി ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടി റഫീക്കിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് തീ അണച്ചു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തീയിടുന്നത് വളരെ അപകടകരമാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ. പി .വിപിൻ, ആർ .ജിനേഷ് , ബി. അശ്വിൻ , ഹോം ഗാർഡ് മുരളീധരൻ എന്നിവരും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷിജിത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ07.03.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 7 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കീഴരിയൂരിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും , കെ.പ്രവീൺ കുമാർ – കീഴരിയൂരിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കീഴരിയൂർ. തങ്കമല ക്വാറിക്ക് കണ്ണടച്ച് അനുമതി നൽകിയ കീഴരിയൂരിലെ സി പി എം ഭരണത്തിന് ജനം രാഷ്ടീയം നോക്കാതെ സമ്മതിദാന അവകാശം

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മഹാഭൂരിപക്ഷം നേടും – പി. മോഹനൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ഇടതുമുന്നണി ഉശിരൻ വിജയം നേടുമെന്നും സംസ്ഥാനത്ത് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.

വിവരാവകാശ നിയമത്തിൽ ഒഴികഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ

വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-11-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ ഷിജി ‘പി.വി ഓർത്തോവിഭാഗം ഡോ അനീൻകുട്ടി