ലോകത്ത് ഇന്നും പട്ടിണി കിടക്കുന്നവരുടെ എണ്ണം അനേകം കോടികൾ വരും.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം105 ആണ്. ലോകം വളരെ പുരോഗമിച്ചു എന്ന് നാം അവകാശപ്പെടുമ്പോഴും പട്ടിണിയും ദാരിദ്ര്യവും നിഷേധിക്കാനാവാത്ത യഥാർത്ഥ്യമാണ്. സ്വന്തം സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്ത് ജീവിക്കുന്നവർ മറ്റുള്ളവരുടെ വേദനകളോ പ്രയാസങ്ങളോ അറിയുന്നില്ല. വിശപ്പ് അനുഭവിച്ചവറിയേണ്ട ഒരു യാഥാർത്ഥ്യമാണ്. വിശപ്പിൻ്റെ രുചി എന്താണ് എന്ന് നോമ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ ലോകത്തെ മുഴുവൻ പട്ടിണി പാവങ്ങളോടും ഐക്യദാർഢ്യം സ്ഥാപിക്കാൻ വൃതം വിശ്വാസിയെ പ്രേരിപ്പിക്കും.വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ആരാണ് മത നിഷേധി എന്നറിയാമോ എന്ന് ചോദിച്ചു കൊണ്ട് ഖുർആൻ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.അനാഥ യെ പരിഗണിക്കാത്തവനും പാവപ്പെട്ടവൻ്റെ ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്. (അൽമാഊൻ 1 — 3) ആഹാരം കൊടുക്കാതിരിക്കൽ മാത്രമല്ല. ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാതിരിക്കലും കുറ്റകരമാണ് എന്നതാണ് ഖുർആനിൻ്റെ ഭാഷ്യം. വൃതത്തിലൂടെ വിശപ്പിനെ അറിഞ്ഞും അനുഭവിച്ചും മുന്നോട്ടു പോവുന്ന വിശ്വാസി വിശപ്പനുഭവിക്കുന്നവനെചേർത്തു പിടിക്കാനും അവൻ്റെ വിശപ്പില്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലും എന്നും മുൻനിരയിലുണ്ടാവണം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി
കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.







