വിശപ്പിനെ അറിയാം അനുഭവിക്കാം

ലോകത്ത് ഇന്നും പട്ടിണി കിടക്കുന്നവരുടെ എണ്ണം അനേകം കോടികൾ വരും.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം105 ആണ്. ലോകം വളരെ പുരോഗമിച്ചു എന്ന് നാം അവകാശപ്പെടുമ്പോഴും പട്ടിണിയും ദാരിദ്ര്യവും നിഷേധിക്കാനാവാത്ത യഥാർത്ഥ്യമാണ്. സ്വന്തം സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്ത് ജീവിക്കുന്നവർ മറ്റുള്ളവരുടെ വേദനകളോ പ്രയാസങ്ങളോ അറിയുന്നില്ല. വിശപ്പ് അനുഭവിച്ചവറിയേണ്ട ഒരു യാഥാർത്ഥ്യമാണ്‌. വിശപ്പിൻ്റെ രുചി എന്താണ് എന്ന് നോമ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ ലോകത്തെ മുഴുവൻ പട്ടിണി പാവങ്ങളോടും ഐക്യദാർഢ്യം സ്ഥാപിക്കാൻ വൃതം വിശ്വാസിയെ പ്രേരിപ്പിക്കും.വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ആരാണ് മത നിഷേധി എന്നറിയാമോ എന്ന് ചോദിച്ചു കൊണ്ട് ഖുർആൻ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.അനാഥ യെ പരിഗണിക്കാത്തവനും പാവപ്പെട്ടവൻ്റെ ഭക്ഷണ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്. (അൽമാഊൻ 1 — 3) ആഹാരം കൊടുക്കാതിരിക്കൽ മാത്രമല്ല. ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാതിരിക്കലും കുറ്റകരമാണ് എന്നതാണ് ഖുർആനിൻ്റെ ഭാഷ്യം. വൃതത്തിലൂടെ വിശപ്പിനെ അറിഞ്ഞും അനുഭവിച്ചും മുന്നോട്ടു പോവുന്ന വിശ്വാസി വിശപ്പനുഭവിക്കുന്നവനെചേർത്തു പിടിക്കാനും അവൻ്റെ വിശപ്പില്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലും എന്നും മുൻനിരയിലുണ്ടാവണം.

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി