നാടും നഗരവും കൊടും വരള്‍ച്ചയിലേക്ക്, എങ്ങും ജലക്ഷാമം; കനാല്‍ ജലം ഇതുവരെയെത്തിയില്ല

കൊയിലാണ്ടി: വേനല്‍ച്ചൂട് കനത്തതോടെ നാടെങ്ങും ജലക്ഷാമം രൂക്ഷമാകുന്നു. മലയോര മേഖലയിലുളള മിക്ക കിണറുകളും വറ്റിയിട്ട് നാളുകള്‍ ഏറെയായി. സാധാരണ വയലോരങ്ങളിലുള്ള വീടുകളിലെ കിണറുകളില്‍ ജലവിതാനം അത്ര വേഗത്തില്‍ കുറയില്ലായിരുന്നു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലും ജല ക്ഷാമം രൂക്ഷമാകുകയാണ്. കനാല്‍ വഴി ജലവിതരണം തുടങ്ങിയാലെ കിണറുകളിലും കുളങ്ങളിലും വയലുകളിലും വെള്ളം നിറയുകയുള്ളു.

ഫെബ്രുവരി 19ന് വടകര ഭാഗത്തേക്കുളള വലതുകര കനാലും 22ന് ഇടത് കര കനാലിലും ജല വിതരണം തുടങ്ങിയെങ്കിലും കൊയിലാണ്ടി മേഖലയിലേക്ക് ഇതുവരെ വെളളമെത്തിയിട്ടില്ല. രണ്ടാഴ്ചയോളം തുടര്‍ച്ചയായി കനാല്‍ വെള്ളമൊഴുകിയാലെ കിണറുകളും വയലുകളും നിറയുകയുളളു. അതോടെ ഒരു പരിധി വരെ പല പ്രദേശങ്ങളിലേയും ജലക്ഷാമത്തിന് പരിഹാരം കാണും. കനാല്‍ ജലവിതരണത്തെ പ്രതീക്ഷിച്ച് പച്ചക്കറി കൃഷി തുടങ്ങിയവര്‍ വെള്ളമൊഴിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകാണ്. വരള്‍ച്ച രൂക്ഷമായി നില്‍ക്കുന്ന സമയത്ത് ചില കര്‍ഷകര്‍ വയലിലെ ഉണങ്ങിയ പുല്ലുകള്‍ക്ക് തീ കൊടുക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. കഴിഞ്ഞ ദിവസം നടേരി കുതിരക്കുട വയലില്‍ തീ പടര്‍ന്ന് പിടിച്ചത് ഒട്ടെറെ പേര്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കി.

കനാല്‍ വഴിയുള്ള ജലവിതരണത്തിന് കൃത്യത ഉറപ്പാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൃഷിയെക്കാള്‍ ഉപരി കനാല്‍ വെള്ളം കുടിവെള്ളമായിട്ടാണ് പല സ്ഥലത്തും മാറുന്നത്. നൂറ് കണക്കിനാളുകള്‍ കുളിക്കാനും അലക്കാനുമെല്ലാം കനാല്‍ ജലത്തെയാണ് ആശ്രയിക്കുന്നത്. പന്തലായനി ഭാഗത്ത് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കനാലുകള്‍ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കനാല്‍ മുറിച്ച് കടക്കുന്നിടത്ത് അടിയിലൂടെ വെള്ളം ഒഴുക്കി വിടാനുളള സജ്ജീകരണത്തോടെയാണ് റോഡ് നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിലെ അപാകത കാരണം കൂമന്‍തോട് ഭാഗത്ത് ജലചോര്‍ച്ചയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നും 89 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Next Story

കുറുവങ്ങാട് വയക്കര താമസിക്കും മാവുള്ളിപ്പുറത്തൂട്ട് വേലായുധൻ അന്തരിച്ചു

Latest from Local News

വാർദ്ധക്യം ഉറങ്ങിക്കിടക്കാനുള്ളതല്ല, ഉണർന്ന് പ്രവർത്തിക്കാനുള്ളതാണ്. സീനിയർ സിറ്റിസൺസ് ഫോറം

വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

കൊയിലാണ്ടി നഗരസഭ :യു.കെ ചന്ദ്രൻ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥി അഡ്വക്കേറ്റ് പി.ടി. ഉമേന്ദ്രൻ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥി, അഭിന നാരായണൻ ബി ജെ പി സ്ഥാനാർത്ഥി

കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ

ആഴാവിൽ കരിയാത്തൻക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പണം

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക്

ചെങ്ങോട്ടുകാവ് കെ. എൻ ഭാസ്കരൻ പ്രസിഡണ്ട് ആകും

യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു