കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാൽ”രവി ” യെന്ന വിട്ടിൽ എത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് സന്ദർശനം. വ്യക്തി ജീവിതത്തിലെ ഊഷമളത നിലനിർത്താനാണ് മുല്ലപ്പള്ളിയെ സന്ദർശിച്ചതെന്ന് സുധാകരൻ പറഞ്ഞു. ഒരു രാഷ്ട്രിയവുമില്ല, തികച്ചും സൗഹർദ്ദപരമാണ് ഇന്നത്തെ സന്ദർശനമെന്ന് കെ സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി കണ്ണൂർ എം .പി യായ കാലത്ത് ഡി സി സി പ്രസിസണ്ടാണ് കെ സുധാകരൻ. ആ കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഇരുവരും അയവിറക്കി. അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഷാൾ അണിയിച്ചു. പിന്നിട് ഇരുവരും മാധ്യങ്ങളെ കണ്ടു. ഞങ്ങൾ ജ്യേഷ്ഠാനുജൻമാരാണ്.. ബിജെപിയുടെ കേന്ദ്ര ഭരണത്തിനും , പിണറായി സർക്കാറിനെ താഴെ .ഇറക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒന്നാണെന്ന് കെ സുധാകരനും മുല്ലപ്പള്ളിയും പറഞ്ഞു. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമര പന്തൽ അഴിച്ചു മാറ്റിയ നടപടി കീരാതമാണ്.സിപിഎമ്മുകാർക്ക് പന്തലിടാം, ആശാവർക്കർമാർക്ക് ഇടാൻ പാടില്ല .പന്തൽ പൊളിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.ഒരു അമ്മ പെറ്റ മക്കളെ പോലെയാണ് ഞങ്ങൾ. മുല്ലപ്പള്ളി കണ്ണൂരിൽ പാർടിക്ക് അടിത്തറ പണിത നേതാവാണ്. സി പി എമ്മിന് എതിരെ ഒരു മൊട്ടു സുചി കിട്ടിയാൽ പോലും ആയുധമാക്കും സുധാകരൻ തുടർന്നു. സിപിഎം എട്ടുവർഷമായി ഭരണത്തിലിരുന്ന്, പാവങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.താൻ ആർക്കും കത്ത് അയച്ചിട്ടില്ല സുധാകരനുമായി ദീർഘകാല ബന്ധമാണുള്ളത്.പാർട്ടിയുമായി കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണ്.അതു പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നു.പാർട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും ഒരു എ ഐ സി സി അംഗങ്ങൾക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ല.ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്ത ആരും ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് പറയും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.പാർട്ടി വർക്കിങ് പ്രസിഡണ്ട് ടി .സിദ്ദിഖ്, ഡി സി സി പ്രസിഡണ്ട് കെ, പ്രവീൺ കുമാർ , കെ.പി. സി സി ജനറൽ സെകട്ടറി കെ ജയന്ത് നേതാക്കളായ, അഡ്വ ഐ മൂസ്സ, വി എം ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ , പ്രഭാകരൻ പറമ്പത്ത്, രാജേഷ് കീഴരിയൂർ, ബാബു ഒഞ്ചിയം, പി ബാബുരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Latest from Main News
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ
താമരശ്ശേരി പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ 2 വരെയാകും പ്രതിപക്ഷം
പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ
കോഴിക്കോട് :ബിസിനസ് കേരളയുടെ ആഭിമുഖ്യത്തിൽ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ- 2025 ഡിസംബർ 6നും 7നും സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ