ഊഷ്മള സൗഹൃദം അരക്കിട്ടുറപ്പിച്ച് കെ. സുധാകരനും മുല്ലപ്പള്ളിയും

കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാൽ”രവി ” യെന്ന വിട്ടിൽ എത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് സന്ദർശനം. വ്യക്തി ജീവിതത്തിലെ ഊഷമളത നിലനിർത്താനാണ് മുല്ലപ്പള്ളിയെ സന്ദർശിച്ചതെന്ന് സുധാകരൻ പറഞ്ഞു. ഒരു രാഷ്ട്രിയവുമില്ല, തികച്ചും സൗഹർദ്ദപരമാണ് ഇന്നത്തെ സന്ദർശനമെന്ന് കെ സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി കണ്ണൂർ എം .പി യായ കാലത്ത് ഡി സി സി പ്രസിസണ്ടാണ് കെ സുധാകരൻ. ആ കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഇരുവരും അയവിറക്കി. അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഷാൾ അണിയിച്ചു. പിന്നിട് ഇരുവരും മാധ്യങ്ങളെ കണ്ടു. ഞങ്ങൾ ജ്യേഷ്ഠാനുജൻമാരാണ്.. ബിജെപിയുടെ കേന്ദ്ര ഭരണത്തിനും , പിണറായി സർക്കാറിനെ താഴെ .ഇറക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒന്നാണെന്ന് കെ സുധാകരനും മുല്ലപ്പള്ളിയും പറഞ്ഞു. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമര പന്തൽ അഴിച്ചു മാറ്റിയ നടപടി കീരാതമാണ്.സിപിഎമ്മുകാർക്ക് പന്തലിടാം, ആശാവർക്കർമാർക്ക് ഇടാൻ പാടില്ല .പന്തൽ പൊളിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.ഒരു അമ്മ പെറ്റ മക്കളെ പോലെയാണ് ഞങ്ങൾ. മുല്ലപ്പള്ളി കണ്ണൂരിൽ പാർടിക്ക് അടിത്തറ പണിത നേതാവാണ്. സി പി എമ്മിന് എതിരെ ഒരു മൊട്ടു സുചി കിട്ടിയാൽ പോലും ആയുധമാക്കും സുധാകരൻ തുടർന്നു. സിപിഎം എട്ടുവർഷമായി ഭരണത്തിലിരുന്ന്, പാവങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.താൻ ആർക്കും കത്ത് അയച്ചിട്ടില്ല സുധാകരനുമായി ദീർഘകാല ബന്ധമാണുള്ളത്.പാർട്ടിയുമായി കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണ്.അതു പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നു.പാർട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും ഒരു എ ഐ സി സി അംഗങ്ങൾക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ല.ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്ത ആരും ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് പറയും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.പാർട്ടി വർക്കിങ് പ്രസിഡണ്ട് ടി .സിദ്ദിഖ്, ഡി സി സി പ്രസിഡണ്ട് കെ, പ്രവീൺ കുമാർ , കെ.പി. സി സി ജനറൽ സെകട്ടറി കെ ജയന്ത് നേതാക്കളായ, അഡ്വ ഐ മൂസ്സ, വി എം ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ , പ്രഭാകരൻ പറമ്പത്ത്, രാജേഷ് കീഴരിയൂർ, ബാബു ഒഞ്ചിയം, പി ബാബുരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 03 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം