കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി മാധ്യമ വിഭാഗം വക്താവ് രാജു പി. നായർ ആവശ്യപ്പെട്ടു. പരിക്ക് പറ്റിയവരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. അതീവ ഗുതതരമാണ് പലരുടേയും അവസ്ഥ. നട്ടെല്ല് തകർന്നവരും, തുടയെല്ല് തകർന്നവരും, വിരലറ്റ് പോയവരുമെല്ലാമുണ്ട്. ഒന്നിലധികം ശസ്ത്രകിയ ഇനിയും നടത്തേണ്ടവരുമുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരൊക്കെ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമലും അദ്ദേഹത്തെ അനുഗമിച്ചു.
Latest from Local News
വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വില്യാപ്പള്ളിയിലാണ് സംഭവം. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ(17)യാണ്
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ഈ മാസം ടെണ്ടർ ചെയ്യും. റോഡിന്റെ രൂപകൽപ്പന മുതൽ നിർമാണം വരെ എല്ലാ ഘടകങ്ങളും ഒരുമിക്കുന്ന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കൊയിലാണ്ടി : മണക്കുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ആനയിടഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഴുവനാളുകൾക്കും എത്രയും പെട്ടെന്ന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും മരണപ്പെട്ടു
നടുവണ്ണൂർ: കേരള നദ് വത്തുൽ മുജാഹിദീൻ്റെ യുവജന വിഭാഗമായ ഐ.എസ്.എം കോഴിക്കോട് നോർത്ത് ജില്ല ഈലാഫ് വിംഗിൻ്റെ നേതൃത്വത്തിൽ റമദാൻ കാല