കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി മാധ്യമ വിഭാഗം വക്താവ് രാജു പി. നായർ ആവശ്യപ്പെട്ടു. പരിക്ക് പറ്റിയവരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. അതീവ ഗുതതരമാണ് പലരുടേയും അവസ്ഥ. നട്ടെല്ല് തകർന്നവരും, തുടയെല്ല് തകർന്നവരും, വിരലറ്റ് പോയവരുമെല്ലാമുണ്ട്. ഒന്നിലധികം ശസ്ത്രകിയ ഇനിയും നടത്തേണ്ടവരുമുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരൊക്കെ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമലും അദ്ദേഹത്തെ അനുഗമിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
കോഴിക്കോട് നഗരത്തിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. കോഴിക്കോട് റേഞ്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പൂർണ വളർച്ചയെത്തിയ ഒരാളെക്കാൾ
മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രസവവേദനയുമായെത്തിയ യുവതിക്ക് വാഹനത്തിനുള്ളിൽത്തന്നെ പ്രസവ ശുശ്രൂഷനൽകി ആശുപത്രി അത്യാഹിതവിഭാഗം ജീവനക്കാർ. കാറിനുള്ളിൽനിന്നുതന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. വടകര







