കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി മാധ്യമ വിഭാഗം വക്താവ് രാജു പി. നായർ ആവശ്യപ്പെട്ടു. പരിക്ക് പറ്റിയവരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. അതീവ ഗുതതരമാണ് പലരുടേയും അവസ്ഥ. നട്ടെല്ല് തകർന്നവരും, തുടയെല്ല് തകർന്നവരും, വിരലറ്റ് പോയവരുമെല്ലാമുണ്ട്. ഒന്നിലധികം ശസ്ത്രകിയ ഇനിയും നടത്തേണ്ടവരുമുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരൊക്കെ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമലും അദ്ദേഹത്തെ അനുഗമിച്ചു.
Latest from Local News
ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന് മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി







