ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് വലിയാണ്ടി ബീച്ചിലെ മോക്ഡ്രിൽ വിസ്മയമായി

അപ്രതീക്ഷിതമായി സുനാമി ദുരന്തമുണ്ടാകുമ്പോൾ കടലോര മേഖലയിൽ നടത്തുന്ന അടിയന്തര രക്ഷാപ്രവർത്തനം മോക്ക്ഡ്രില്ലിലൂടെ ജില്ലാ ദുരന്ത നിവാരണ സേന വരച്ചുകാട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വലിയാണ്ടി കടലോരത്താണ് സുനാമി മോക്ക് ഡ്രിൽ നടത്തിയത്. ദുരന്തമുഖത്തെ അഭിമുഖീകരിക്കാൻ തീരദേശവാസികളെ തയ്യാറാക്കുകയാണ് മോക്ഡ്രിൽ കൊണ്ട് ലക്ഷ്യമിട്ടത്. സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയാണ്ടി ഭാഗത്ത്‌ ഗ്രാമപഞ്ചായത്ത്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവയുടെ നേതൃത്യത്തിൽ സുനാമി മോക്ക്ഡ്രിൽ നടത്തിയത്.

ഇൻകോയ്‌സിൽ (ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ആൻഡ് ഇൻഫർമേഷൻ സർവീസസ്) നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ 11 മണിയ്ക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീർദേശനിവാസികൾക്ക് മൈക്ക് അനൗൺസ്‌മെന്റിലൂടെ ആദ്യം ജാഗ്രതാ നിർദേശം നൽകിയതോടെയാണ് മോക്ഡ്രിൽ തുടങ്ങിയത്. ഇതിനെ തുടർന്ന് പ്രദേശവാസികൾ അസംബ്ലി പോയിന്റിൽ എത്തിച്ചേരുകയും ഫയർ ഫോഴ്സ്, സിവിൽ ഡിഫെൻസ് സേനയുടെ സഹായത്തോടെ അമ്പതോളം പേരെ ഷെൽട്ടർ ക്യാമ്പിലേക്ക് (ശാദി മഹൽ ഓഡിറ്റോറിയം) മാറ്റുകയും ചെയ്തു. അഞ്ച് സ്കൂൾ ബസുകളിലായാണ് ആളുകളെ ക്യാമ്പുകളിലേക്ക് എത്തിച്ചത്. പോലീസ് വിഭാഗം പ്രദേശത്തേക്കുള്ള ഗതാഗതം കൃത്യമായി നിയന്ത്രിച്ചു. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ ഉറപ്പുവരുത്തി. ജനപ്രതിനിധികൾ, ആർ.ടി.ഒ, എം. വി. ഡി, കോസ്റ്റൽ പോലീസ്, കിലയുടെ പ്രതിനിധികൾ, ഡി .എം.പ്ലാൻ കോർഡിനേറ്റർ തുടങ്ങിയവരും മോക്ക്ഡ്രില്ലിന്റെ ഭാഗമായി. റവന്യൂ, പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ തുടങ്ങിയ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആറാമത് ഹസ്ത സ്‌നേഹവീടിന് തറക്കല്ലിട്ടു

Next Story

രണ്ടാമത് ബിസിനസ് കേരള ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 6,7 തിയ്യതികളിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും 

” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ”      ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും

വടകരയില്‍ ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

വടകരയില്‍ ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45

പ്രത്യേക അറിയിപ്പ്

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികൾ മാറ്റി വെക്കാൻ തീരുമാനിച്ചതിനാൽ ഇന്ന് (മെയ് 10) വൈകുന്നേരം നടത്താൻ തീരുമാനിച്ച പ്രകടനവും