കൊയിലാണ്ടിയിലെ മാധ്യമപ്രവർത്തകനായിരുന്ന ശ്രീ പവിത്രൻ മേലൂരിൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നാളെ ആചരിക്കും

കൊയിലാണ്ടിയിലെ മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ പവിത്രൻ മേലൂരിൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നാളെ ആചരിക്കും. കൊയിലാണ്ടി പ്രസ് ക്ലബ്ബും റെഡ് കർട്ടൻ കലാവേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പ്രസ് ക്ലബ്ബിൽ പവിത്രൻ മേലൂരിൻ്റെ ഛായാപടം കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അനാഛാദനം ചെയ്യും. വൈകീട്ട് സാംസ്കാരിക നിലയത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി ബഹു: എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. ടി കെ രാമകൃഷ്ണൻ വാർത്തയും വസ്തുതയും അറിവവകാശവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൊയിലാണ്ടിയിലെ സാംസ്ക്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ ചെയർ ചാലഞ്ചിന് തുടക്കമായി

Next Story

വെറ്റിലപ്പാറ ചെക്കിട്ടക്കണ്ടി വിപിൻ അന്തരിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ