കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം,മൃത്യുഞ്ജയ പുരസ്‌ക്കാരം ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക സംഗമമായി മാറി.ഗായകന്‍ ജി.വേണുഗോപാലിനാണ് പുരസ്‌കാരം നല്‍കിയത്. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരം സമര്‍പ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഈറോഡ് രാജന്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.പന്തളം രാജ കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ,
സാമൂതിരി രാജാ പ്രതിനിധി ഗോവിന്ദ വര്‍മ്മ രാജ, മനു അശോക് ,കെ.കെ.ഷൈജു,ഉണ്ണികൃഷ്ണന്‍ വാസുദേവം,യു.കെ രാഘവന്‍, അനില്‍ കാഞ്ഞിലശ്ശേരി,പത്മനാഭന്‍ ധനശ്രീ ,രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
ശിവരാത്രി ദിനമായ ബുധനാഴ്ച കാലത്ത് സര്‍വ്വൈശ്വര്യപൂജ ,സഹസ്ര കുംഭാഭിഷേകം , ചതു:ശത പായസനിവേദ്യം എന്നിവ നടക്കും .കാലത്ത് 10.30 മുതല്‍
വൈകിട്ട് 4.30 വരെ നടക്കുന്ന ശിവദം നൃത്താര്‍ച്ചനയില്‍ നൂറില്‍പരം നര്‍ത്തകികള്‍
ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും.ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തില്‍ എണ്ണൂറോളം പേര്‍ പങ്കെടുക്കും.രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും.26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടുമാണ്.

Leave a Reply

Your email address will not be published.

Previous Story

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

Next Story

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

Latest from Local News

ഓസ്‌ക്കാര്‍ മത്സ്യങ്ങളില്‍ തിളങ്ങി സിബിതയുടെ ജീവിതം

അലങ്കാര മത്സ്യം വളര്‍ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില്‍ വി.കെ.സിബിത. മാസത്തില്‍

പൂക്കാട് കലാലയത്തിൽ തബല ദേശീയ ശില്പശാല ആരംഭിച്ചു

താളം ഫൗണ്ടേഷൻ്റെയും പൂക്കാട് കലാലയത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യുവതലമുറയിൽ പെട്ട തബല കലാകാരന്മാർക്കായി പൂക്കാട് കലാലയത്തിൽ തീവ്ര പരിശീലന ശില്പശാല ആരംഭിച്ചു. കലാലയം

പദ്ധതി വിഹിതം വെട്ടിക്കുറച്ചും പേര് മാറ്റിയും തൊഴിലുറപ്പ് പദ്ധതി തകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം