ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക സംഗമമായി മാറി.ഗായകന്‍ ജി.വേണുഗോപാലിനാണ് പുരസ്‌കാരം നല്‍കിയത്. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരം സമര്‍പ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഈറോഡ് രാജന്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.പന്തളം രാജ കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ,
സാമൂതിരി രാജാ പ്രതിനിധി ഗോവിന്ദ വര്‍മ്മ രാജ, മനു അശോക് ,കെ.കെ.ഷൈജു,ഉണ്ണികൃഷ്ണന്‍ വാസുദേവം,യു.കെ രാഘവന്‍, അനില്‍ കാഞ്ഞിലശ്ശേരി,പത്മനാഭന്‍ ധനശ്രീ ,രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
ശിവരാത്രി ദിനമായ ബുധനാഴ്ച കാലത്ത് സര്‍വ്വൈശ്വര്യപൂജ ,സഹസ്ര കുംഭാഭിഷേകം , ചതു:ശത പായസനിവേദ്യം എന്നിവ നടക്കും .കാലത്ത് 10.30 മുതല്‍
വൈകിട്ട് 4.30 വരെ നടക്കുന്ന ശിവദം നൃത്താര്‍ച്ചനയില്‍ നൂറില്‍പരം നര്‍ത്തകികള്‍
ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും.ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തില്‍ എണ്ണൂറോളം പേര്‍ പങ്കെടുക്കും.രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും.26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടുമാണ്.
Latest from Local News
ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍
മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച
നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു
കൽപറ്റ : പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ്
പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.