ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക സംഗമമായി മാറി.ഗായകന്‍ ജി.വേണുഗോപാലിനാണ് പുരസ്‌കാരം നല്‍കിയത്. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരം സമര്‍പ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഈറോഡ് രാജന്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.പന്തളം രാജ കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ,
സാമൂതിരി രാജാ പ്രതിനിധി ഗോവിന്ദ വര്‍മ്മ രാജ, മനു അശോക് ,കെ.കെ.ഷൈജു,ഉണ്ണികൃഷ്ണന്‍ വാസുദേവം,യു.കെ രാഘവന്‍, അനില്‍ കാഞ്ഞിലശ്ശേരി,പത്മനാഭന്‍ ധനശ്രീ ,രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
ശിവരാത്രി ദിനമായ ബുധനാഴ്ച കാലത്ത് സര്‍വ്വൈശ്വര്യപൂജ ,സഹസ്ര കുംഭാഭിഷേകം , ചതു:ശത പായസനിവേദ്യം എന്നിവ നടക്കും .കാലത്ത് 10.30 മുതല്‍
വൈകിട്ട് 4.30 വരെ നടക്കുന്ന ശിവദം നൃത്താര്‍ച്ചനയില്‍ നൂറില്‍പരം നര്‍ത്തകികള്‍
ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും.ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തില്‍ എണ്ണൂറോളം പേര്‍ പങ്കെടുക്കും.രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും.26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടുമാണ്.
Latest from Local News
ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഊരാക്കുടിക്കിലകപ്പെട്ടത് ചെങ്ങോട്ടുകാവ് നിവാസികള്‍. നിലവില്‍ ദേശീയപാത കടന്നുപോകുന്നത് ചെങ്ങോട്ടുകാവ് ടൗണിലൂടെയാണ്. പുതുതായി റോഡ് നിര്‍മ്മിച്ചത് ടൗണിന്റെ പടിഞ്ഞാറ്
വടകര ഡയറ്റിന് പൂർവ്വ വിദ്യാർത്ഥികളുടെ സമ്മാനം. 1982 -84 ബാച്ചിലുള്ള പൂർവ്വവിദ്യാർത്ഥികൾ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ വിദ്യാലയ
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെ
ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ദശവാർഷികത്തോടനുബന്ധിച്ച് “സുസ്ഥിര ജീവിതരീതികൾ പിന്തുടരുന്നതിനുള്ള പ്രചോദനം ഒരുക്കുക” എന്ന ഉദ്ദേശ്യത്തോടെയുള്ള സസ്റ്റൈനബിൾ ലിവിംഗ് ക്യാമ്പയിൻ
നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം യുവകലാസാഹിതി മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ