മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത ഏതാനും വര്‍ഷം മുമ്പ് ഇൻ്റർലോക്ക് കട്ട പാകിയത്. എന്നാല്‍ നടപ്പാതയിലൂടെ ഇരു ചക്രവാഹനങ്ങല്‍ യഥേഷ്ടം കടന്നു പോകുന്നതോടെ കട്ടകളെല്ലാം ഇളകി തെറിച്ചു. ഇതിനിടയിലാണ് കൊയിലാണ്ടി നഗരസഭ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനിടാന്‍ നടപ്പാത കുഴിച്ചു മറിച്ചത്. ഇതോടെ ബാക്കി കട്ടകളും എടുത്ത് മാറ്റി. ഇപ്പോള്‍ നടപ്പാതയുടെ ഇരുവശങ്ങളിലും ഒരു വരിയില്‍ മാത്രമാണ് കട്ടകളുള്ളത്. കട്ടകള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റുകയോ, അതല്ലെങ്കില്‍ നേരാംവണ്ണം കട്ടകള്‍ പാകാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഴാവില്‍ത്താഴയില്‍ നിന്ന് ഒട്ടെറെ പേര്‍ മുത്താമ്പി ടൗണില്‍ എത്തുന്നത് ഈ നടപ്പാത വഴിയാണ്.
Latest from Local News
പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്
കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു.