മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത ഏതാനും വര്‍ഷം മുമ്പ് ഇൻ്റർലോക്ക് കട്ട പാകിയത്. എന്നാല്‍ നടപ്പാതയിലൂടെ ഇരു ചക്രവാഹനങ്ങല്‍ യഥേഷ്ടം കടന്നു പോകുന്നതോടെ കട്ടകളെല്ലാം ഇളകി തെറിച്ചു. ഇതിനിടയിലാണ് കൊയിലാണ്ടി നഗരസഭ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനിടാന്‍ നടപ്പാത കുഴിച്ചു മറിച്ചത്. ഇതോടെ ബാക്കി കട്ടകളും എടുത്ത് മാറ്റി. ഇപ്പോള്‍ നടപ്പാതയുടെ ഇരുവശങ്ങളിലും ഒരു വരിയില്‍ മാത്രമാണ് കട്ടകളുള്ളത്. കട്ടകള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റുകയോ, അതല്ലെങ്കില്‍ നേരാംവണ്ണം കട്ടകള്‍ പാകാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഴാവില്‍ത്താഴയില്‍ നിന്ന് ഒട്ടെറെ പേര്‍ മുത്താമ്പി ടൗണില്‍ എത്തുന്നത് ഈ നടപ്പാത വഴിയാണ്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)
ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോന്നും വീടുകള്‍ക്ക്
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.