മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത ഏതാനും വര്‍ഷം മുമ്പ് ഇൻ്റർലോക്ക് കട്ട പാകിയത്. എന്നാല്‍ നടപ്പാതയിലൂടെ ഇരു ചക്രവാഹനങ്ങല്‍ യഥേഷ്ടം കടന്നു പോകുന്നതോടെ കട്ടകളെല്ലാം ഇളകി തെറിച്ചു. ഇതിനിടയിലാണ് കൊയിലാണ്ടി നഗരസഭ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനിടാന്‍ നടപ്പാത കുഴിച്ചു മറിച്ചത്. ഇതോടെ ബാക്കി കട്ടകളും എടുത്ത് മാറ്റി. ഇപ്പോള്‍ നടപ്പാതയുടെ ഇരുവശങ്ങളിലും ഒരു വരിയില്‍ മാത്രമാണ് കട്ടകളുള്ളത്. കട്ടകള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റുകയോ, അതല്ലെങ്കില്‍ നേരാംവണ്ണം കട്ടകള്‍ പാകാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഴാവില്‍ത്താഴയില്‍ നിന്ന് ഒട്ടെറെ പേര്‍ മുത്താമ്പി ടൗണില്‍ എത്തുന്നത് ഈ നടപ്പാത വഴിയാണ്.
Latest from Local News
നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.
പേരാമ്പ്ര: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖാ സമ്മേളനങ്ങളുടെ ചങ്ങരോത്ത്
സാമൂഹ്യ അസ്ഥിരതയ്ക്കും, കുറ്റകൃത്യങ്ങളുടെ വർദ്ധനവിനും, കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന, വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി
തിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ
ചേമഞ്ചേരിയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ -73) അന്തരിച്ചു. കൂത്താളി ഭൂസമരം ഉൾപ്പെടെ പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളിലെ