കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ അപകടം നടന്ന ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാർ – ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ നിന്ന് ലഭ്യമായത്.ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാര് കൂടുതൽ സഹായം ചെയ്യണം. പരുക്കേറ്റവരിൽ 15- ഓളം പേർ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒര് രൂപയുടെ സഹായം പോലും അവർക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി അവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Latest from Local News
ഐ.സി.എസ് സെക്കണ്ടറി സ്കൂൾ 1 മുതൽ 10ാം ക്ലാസിലുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവേശനോത്സവത്തിൽ സ്കൂളിൽ പ്രാചീന രീതിയിൽ വിളംബരം നടത്തി സ്കൂൾ
വനിതകൾക്കായുള്ള വിശുദ്ധ ഖുർആൻ പഠന ഗ്രൂപ്പ് ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ നടന്നു പ്രമുഖ പണ്ഡിതൻ മുഹമ്മദ്
നാദാപുരത്ത് വീട്ടിൽ മോഷണം. പുറമേരി കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണം കളവ് പോയി. പുലർച്ചെ മുൻവശത്തെ ജനൽവാതിൽ
നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇ കെ
ഊരള്ളൂർ : ഊരള്ളൂർ മരതകം വീട്ടിൽ കാർത്ത്യായനി (80) അന്തരിച്ചു. ഭർത്താവ് വടകര പുതുപ്പണം ചുണ്ടൻ വീട്ടിൽ പരേതനായ ശ്രീധരൻ. മക്കൾ