ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് നാളീകേര സമർപ്പണം നടന്നു. 23 ന് വൈകുന്നേരം തന്ത്രി പാതിരിശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സർപ്പബലി, നട്ടത്തിറ, സോപാന സംഗീതം. 24 ന് രാത്രി 7 മണി നട്ടത്തിറ ,തിരുവാതിരക്കളി. 25ന് തേങ്ങയേറുംപാട്ടും , ഉച്ചയ്ക്ക് പ്രസാദ ഊട്ട് , 4 മണി മണി ഗുരുതി. 26 ന് രാത്രി 8 മണി നടത്തിറ, തിറ ഉണർത്തൽ, 27ന് ഉച്ചയ്ക്ക് വെള്ളാട്ട് , 3 മണി പള്ളിവേട്ട, ഇളനീർക്കുല വരവുകൾ 8 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും സന്തോഷ് കൈലാസും സംഘവും ഒരുക്കുന്ന മേളത്തോടെ പടിക്കൽ എഴുന്നള്ളത്ത്, രാത്രി 10 മണി അഴി നോട്ടം തിറ, ഭഗവതിത്തിറ, വേട്ടയെക്കാരുമകൻ നട്ടത്തിറ. 28ന് പുലർച്ചേ മൂന്ന് മണി പൂക്കലശം വരവ്, നാല് മണിയ്ക്ക് അഴിമുറിത്തിറ , ഭഗവതിത്തിറ ,നാഗത്തിറ , വെള്ളാട്ട്, വലിയ തിറ. വൈകുന്നേരം ആറ് മണിക്ക് വാകമോളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട്, രാത്രി 9 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
Latest from Local News
ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,
പേരാമ്പ്ര. പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു. ഖാൻ കാവിൽ
കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലായി ഉയർത്തുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിൽസാ രീതികളും ട്രോമാകെയറും
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ‘വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവേര്‍നസ് ഡേ’യുടെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം നടത്തും. മുതിര്‍ന്ന