ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് നാളീകേര സമർപ്പണം നടന്നു. 23 ന് വൈകുന്നേരം തന്ത്രി പാതിരിശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സർപ്പബലി, നട്ടത്തിറ, സോപാന സംഗീതം. 24 ന് രാത്രി 7 മണി നട്ടത്തിറ ,തിരുവാതിരക്കളി. 25ന് തേങ്ങയേറുംപാട്ടും , ഉച്ചയ്ക്ക് പ്രസാദ ഊട്ട് , 4 മണി മണി ഗുരുതി. 26 ന് രാത്രി 8 മണി നടത്തിറ, തിറ ഉണർത്തൽ, 27ന് ഉച്ചയ്ക്ക് വെള്ളാട്ട് , 3 മണി പള്ളിവേട്ട, ഇളനീർക്കുല വരവുകൾ 8 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും സന്തോഷ് കൈലാസും സംഘവും ഒരുക്കുന്ന മേളത്തോടെ പടിക്കൽ എഴുന്നള്ളത്ത്, രാത്രി 10 മണി അഴി നോട്ടം തിറ, ഭഗവതിത്തിറ, വേട്ടയെക്കാരുമകൻ നട്ടത്തിറ. 28ന് പുലർച്ചേ മൂന്ന് മണി പൂക്കലശം വരവ്, നാല് മണിയ്ക്ക് അഴിമുറിത്തിറ , ഭഗവതിത്തിറ ,നാഗത്തിറ , വെള്ളാട്ട്, വലിയ തിറ. വൈകുന്നേരം ആറ് മണിക്ക് വാകമോളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട്, രാത്രി 9 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി സി.പി.ഐ നേതാവായിരുന്ന ടി.എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിലംഗം
കൊടുവള്ളി: പടനിലം കുമ്മങ്ങോട്ട് ചോയിക്കുട്ടി (80) അന്തരിച്ചു. (റിട്ട. കെ എസ്.ആർ.ടി.സി. ഡ്രൈവർ). ഭാര്യ ജാനകി. മക്കൾ രാജീവ് (ഡ്രഗ്സ് കൺട്രോൾ
ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ
പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ
സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാവണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ. ഇത്തരം