ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 22 ന് ശനിയാഴ്ച കൊടിയേറും. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം. തുടർന്ന് നാളീകേര സമർപ്പണം ഉണ്ടാവും. 23 ന് വൈകുന്നേരം തന്ത്രി പാതിരിശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സർപ്പബലി, നട്ടത്തിറ, സോപാന സംഗീതം. 24 ന് രാത്രി 7 മണി നട്ടത്തിറ, തിരുവാതിരക്കളി. 25ന് തേങ്ങയേറുംപാട്ടും, ഉച്ചയ്ക്ക് പ്രസാദ ഊട്ട് , 4 മണി മണി ഗുരുതി. 26 ന് രാത്രി 8 മണി നടത്തിറ, തിറ ഉണർത്തൽ, 27ന് ഉച്ചയ്ക്ക് വെള്ളാട്ട്, 3 മണി പള്ളിവേട്ട, ഇളനീർക്കുല വരവുകൾ 8 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാനും സന്തോഷ് കൈലാസും സംഘവും ഒരുക്കുന്ന മേളത്തോടെ പടിക്കൽ എഴുന്നള്ളത്ത്, രാത്രി 10 മണി അഴി നോട്ടം തിറ, ഭഗവതിത്തിറ, വേട്ടയ്ക്കാരുമകൻ നട്ടത്തിറ. 28ന് പുലർച്ചേ മണി പൂക്കലശം വരവ് , മണിയ്ക്ക് അഴിമുറിത്തിറ, ഭഗവതിത്തിറ, നാഗത്തിറ, വെള്ളാട്ട്, വലിയ തിറ. വൈകുന്നേരം ആറ് മണിക്ക് വാകമോളി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കുളിച്ചാറാട്ട് , രാത്രി 9 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ
എസ് എസ് എൽ സി – പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ എം എസ് സൊല്യൂഷൻസ് സി ഇ ഒ
മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും
ഊട്ടേരിയിലെ നവീകരിച്ച ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദു കേരള അമീർ മുജീബ് റഹ്മാൻ ഉദ്ഘാടനം
ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.