കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ,പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി എന്നിവർ ചേർന്ന് 115 ഗ്രാം എം.ഡി.എം.എയുമായി (രാസലഹരി) രണ്ട് പേരെ അറസ്റ്റ് ചെയ്തു .ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് വളയനാട് വി ടി സുരേന്ദ്രൻ റോഡിൽ നിന്നും തെക്കെപ്പാട്ടിൽ ഭാഗത്തേക്ക് പോകുന്ന നടവഴിയുടെ കിഴക്കു വശത്തുള്ള വീട്ടിൽ നിന്നാണ് എം.ഡി.എം .എ പിടികൂടിയത്. സുൽത്താൻബത്തേരി പുൽപള്ളി കനകപറമ്പിൽ ജിത്തു കെ സുരേഷ് (30) ,
വളയനാട് ഗോവിന്ദപുരം ദേശത്ത് നടുക്കണ്ടി വീട്ടിൽ മഹേഷ് 33എന്നിവരെയാണ് കോഴിക്കോട് എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തും പാർട്ടിയും ചേർന്ന് ‘ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, പ്രീവന്റീവ് ഓഫീസർ പ്രവീൺ കുമാർ ,വി പി ശിവദാസൻ, പ്രിവന്റി ഓഫീസർ(ഗ്രേഡ്)ഷാജു സി പി , സി.ഇ. ഒമാരായ മുഹമ്മത് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്’ , ശ്രീജി എന്നിവരും ഉണ്ടായിരുന്നു. മറ്റൊരു കേസിൽ
പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിൽ ചങ്ങരോത്ത് കന്നാട്ടി കുഴിച്ചാലിൽ നടത്തിയ പരിശോധനയിൽ 74.165 ഗ്രാം MDMA യും പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും
എത്രയും പെട്ടന്ന് പിടികൂടുന്നതാണെന്നും കോഴിക്കോട് അസ്സി. എക്സൈസ് കമ്മിഷണർ ആർ എൻ ബൈജു ,നോർത്ത് സോൺ അസ്സി. എക്സൈസ് കമ്മിഷണർ സി. ശരത്ത് ബാബു എന്നിവർ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ