അരിക്കുളം: കേരള ബജറ്റ് സാധാരണക്കാരനെ അവഗണിക്കുന്നതാണെന്നും നികുതി വർദ്ധന പിൻവലിക്കണമെന്നും കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയെന്ന തേഞ്ഞൊട്ടിയ ആരോപണമല്ലാതെ ഒരു പുതിയ കാര്യവും ബജറ്റിലില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും നികുതി വർദ്ധിപ്പിച്ചു. ഭൂനികുതി കുത്തനെ കൂട്ടി. നികുതിഭാരം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. ബജറ്റ് നിർദ്ദേശങ്ങൾക്കും ഭൂനികുതി വർദ്ധനവിനുമെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, എസ്. മുരളീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, മണ്ഡലം കമ്മറ്റി ഭാരവാഹികളായ രഘുനാഥ് എഴുവങ്ങാട്ട്, സുമേഷ് സുധർമൻ, ഹാഷിം കാവിൽ, ടി. ടി. ശങ്കരൻ നായർ, ടി. എം . പ്രതാപചന്ദ്രൻ, അനിൽകുമാർ അരിക്കുളം, പി.കെ.കെ. ബാബു, സി. മോഹൻദാസ് എന്നിവർ സംസാരിച്ചു. പത്മനാഭൻ പുതിയേടത്ത്, എൻ.പി. ബാബു, ഗിരീഷ് പാറോൽ, കെ. ശ്രീകുമാർ, എം.ടി. കുഞ്ഞിരാമൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
Latest from Local News
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ







