മണക്കുളങ്ങര ക്ഷേത്ര അപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ജോലി നൽകണം, അഡ്വക്കറ്റ് കെ പ്രവീൺകുമാർ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതും ആയി ബന്ധപ്പെട്ട ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ മരണപ്പെട്ട കുടുംബങ്ങളിലെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നൽകുകയോ അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കുകയോ ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഏകനായി മാത്രം എഴുന്നള്ളിക്കപ്പെടേണ്ട ആനയാണ് എന്ന് അറിഞ്ഞിട്ടും അതിനു തയ്യാറാവാതെ അത്യാഹിതത്തെ വിളിച്ചു വരുത്തുന്ന നിലപാടാണ് ഗുരുവായൂർ ദേവസ്വം ബോർഡ് സ്വീകരിച്ചത്. തിടമ്പേറ്റിയിട്ടും ഇടച്ചങ്ങലകൾ ബന്ധിക്കാതെ മാറ്റിവച്ചത് അപകടത്തിന്റെ ആഴം വർദ്ധിക്കുവാൻ കാരണമായി എന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ ധാർമികമായ ഉത്തരവാദിത്വത്തിൽ നിന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല എന്നും അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു.

മരണപ്പെട്ടവർക്ക് പുറമേ പരിക്കുപറ്റിയവർക്കും അടിയന്തരമായി ചികിത്സാസഹായം അനുവദിക്കുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും ഉണ്ട്. നിസ്സാരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്ന സർക്കാറിന്റെയും വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം അണിനിരത്തുമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ സൂചിപ്പിച്ചു. അത്യാഹിതം ഉണ്ടായ മണക്കുളങ്ങര ക്ഷേത്രവും മരണപ്പെട്ടവരുടെ വീടുകളും സന്ദർശിക്കുമ്പോൾ ആയിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. അരുൺ മണമൽ, ടി പി കൃഷ്ണൻ, അഡ്വ. പി ടി ഉമേന്ദ്രൻ, രമ്യ മനോജ്, ആലി, ദിവാകരൻ നായർ, ശിവാനന്ദൻ, ബാലകൃഷ്ണൻ, ഇ കെ മോഹനൻ, രാജൻ, മുസ്തഫ മാവിൻ ചുവട്, തുടങ്ങിയവർ ഡിസിസി പ്രസിഡണ്ടിനെ അനുഗമിച്ചു.

Leave a Reply

Your email address will not be published.

Previous Story

മരുതിയാട്ട് എം സി അബ്ദു മെമ്മോറിയൽ നെസ്റ്റ് കെയർ ഹോം കെട്ടിട ശിലാസ്ഥാപനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു

Next Story

ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിരെ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽസമരം ശക്തമാകുന്നു

Latest from Local News

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം