കഥാരംഗം ചെറുകഥാ അവാർഡ് ശ്രീഹർഷന് സമർപ്പിച്ചു

പരിണിതിയിൽ നിന്ന് പരിണിതിയിലേക്ക് വികസിക്കുന്ന കഥകളാണ് എം.ശ്രീഹർഷന്റേത് എന്ന് പ്രശസ്ത കഥാകൃത്തും സംവിധായകനുമായ ഡോ.ജി.പ്രഭ അഭിപ്രായപ്പെട്ടു. യാഥാർഥ്യത്തെയും അയാഥാർഥ്യത്തെയും തിരിച്ചറിയാനാവാത്തവിധം ഇണക്കിച്ചേർത്തു കൊണ്ടുള്ള ആഖ്യാന ശൈലിയും അനനുകരണീയമായ ഭാഷയും ആ കഥകളെ ഹൃദ്യമാക്കുന്നുണ്ട്. ബെംഗളുരു കഥാരംഗം സാഹിത്യ വേദിയുടെ ചെറുകഥാ അവാർഡ് എം.ശ്രീഹർഷന് സമർപ്പിച്ച കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10000 രൂപയും പ്രശസ്തിപത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്കാരം.നോവലിസ്റ്റ് കെ. കവിത ആധ്യക്ഷ്യം വഹിച്ചു. നിംനാസിന്റെ മുൻ മേധാവി ഡോ.ടി.മുരളി ഉദ്ഘാടനം ചെയതു.

സത്യാസത്യങ്ങളുടെ പരസ്പരം വേർതിരിക്കാനാവാത്ത നേർത്ത രേഖയിലൂടെ നൂൽപ്പാലത്തിലൂടെയെന്നപോൽ കടന്നുപോവുന്ന മാനസികാവസ്ഥയിൽ നിന്നാണ് തന്റെ കഥകൾ പിറവി കൊള്ളാറുള്ളത്. ഉരുകിയ മെഴുകു പോലെ അതിനു വേണ്ട ഭാഷ അപ്പപ്പോൾ വഴങ്ങി വരികയാണ് ചെയ്യാറെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് എം.ശ്രീഹർഷൻ പറഞ്ഞു. ശ്രീഹർഷന്റെ അകാരം എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. കഥാരംഗം പ്രസിഡന്റ് ടി.കെ.രവീന്ദ്രൻ, എഴുത്തുകാരി അനിതാ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലഹരി വിരുദ്ധ സന്ദേശവുമായി സാബു കീഴരിയൂരിൻ്റെ കണ്ണ് മൂടി കെട്ടി ബൈക്ക് യാത്ര ശ്രദ്ധേയമായി

Next Story

കുരുടി മുക്കിലെ ശ്രീവാസ് വീട്ടിൽ ബാലൻ അന്തരിച്ചു

Latest from Local News

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.