കോഴിക്കോട്: ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയ 2024 ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരം ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ഡോ.ഒ. വാസവന് സമ്മാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പ്രശസ്തിപത്ര സമർപ്പണവും മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ കവി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. സരോജിനി നായിഡുവിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഡോ.ആർസു അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രഥമ അഭയദേവ് പുരസ്കാരം ലഭിച്ച ആചാര്യ എ. കെ. ബി നായർ അനുഗ്ര ഹഭാഷണം നടത്തി. ഡോ.ഗോപി പുതുക്കോട്, ഡോ.എം.കെ.പ്രീത, ഡോ. പി.കെ.രാധാമണി, കെ.എം.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഡോ. ഒ.വാസവൻ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചു.
ബഹുഭാഷാപണ്ഡിതനും കവിയും ഗാന രചയിതാവും വിവർത്തകനുമായ അഭയദേവിൻ്റെ സ്മരണ നിലനിർത്താൻ വിവർത്തനത്തിനായി ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയതാണ് അഭയദേവ് പുരസ്കാരം. സ്വാമി ദയാനന്ദ് സരസ്വതിയുടെ ഇരുനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച ദയാനന്ദ് സരസ്വതിയെ കുറിച്ചുള്ള പുസ്തകത്തിൻ്റെ ഹിന്ദി പരിഭാഷയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ചടങ്ങിൽ അന്തരിച്ച കവി മേലൂർ വാസുദേവന് യോഗം ആദരാഞ്ജലികളർപ്പിച്ചു.
Latest from Main News
പയ്യോളി:ബുദ്ധിപരവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന സമഗ്ര പുരോഗതിക്കും പുനരധിവാസത്തിനുമായി മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് എത്രയും
വത്തിക്കാൻ കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും. ഫ്രാൻസിസ് മാർപാപ്പയുടെ
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടനെ. സുകാന്തിനെ സർവീസിൽ നിന്നും പുറത്താക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഐബി
2024 സെപ്റ്റംബർ 21ന് മരിച്ച സിപിഎം നേതാവായ എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ
രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ നിശ്ചലമായി. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ്