കോഴിക്കോട്: ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയ 2024 ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരം ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ഡോ.ഒ. വാസവന് സമ്മാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പ്രശസ്തിപത്ര സമർപ്പണവും മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ കവി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. സരോജിനി നായിഡുവിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഡോ.ആർസു അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രഥമ അഭയദേവ് പുരസ്കാരം ലഭിച്ച ആചാര്യ എ. കെ. ബി നായർ അനുഗ്ര ഹഭാഷണം നടത്തി. ഡോ.ഗോപി പുതുക്കോട്, ഡോ.എം.കെ.പ്രീത, ഡോ. പി.കെ.രാധാമണി, കെ.എം.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഡോ. ഒ.വാസവൻ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചു.
ബഹുഭാഷാപണ്ഡിതനും കവിയും ഗാന രചയിതാവും വിവർത്തകനുമായ അഭയദേവിൻ്റെ സ്മരണ നിലനിർത്താൻ വിവർത്തനത്തിനായി ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയതാണ് അഭയദേവ് പുരസ്കാരം. സ്വാമി ദയാനന്ദ് സരസ്വതിയുടെ ഇരുനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച ദയാനന്ദ് സരസ്വതിയെ കുറിച്ചുള്ള പുസ്തകത്തിൻ്റെ ഹിന്ദി പരിഭാഷയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ചടങ്ങിൽ അന്തരിച്ച കവി മേലൂർ വാസുദേവന് യോഗം ആദരാഞ്ജലികളർപ്പിച്ചു.
Latest from Main News
കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്
പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും. കിസാൻ സമ്മാൻ നിധിയുടെ
ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ
ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു. ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ