ചേളന്നൂർ : കോഴിക്കോട് ശ്രീലക്ഷ്മി ചേളന്നൂർ സ്വദേശിയും ഗവേഷകയുമായ യൂറോപ്യൻ യൂണിയൻ നൽകുന്ന 2.5. കോടി രൂപയുടെ പ്രശസ്തമായ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. യു കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ രണ്ടു വർഷത്തെ ഗവേഷണത്തിനുഅവസരം ലഭിക്കും. കോഴിക്കോട്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെച്ചർ വിഭാഗത്തിൽ പഠനം പൂർത്തിയാക്കി തുടർന്ന് ഐഐടി മദ്രാസിൽ നിന്ന് ബിൽഡിംഗ് സയൻസ് വിഭാഗത്തിൽ ഇൻറർ ഗ്രേറ്റഡ് എം എസ് പി എച്ച് ഡി ബിരുദം നേടി. ബിൽഡിംഗ് ഇല്യുവേഷനിൽ നടത്തിയ ഗവേഷണത്തിനാണ് പി എച്ച് ഡി ലഭിച്ചത് .
ഡിജിറ്റൽ ട്വിൻ ടെക്നോളജിയെ ഉപയോഗപ്പെടുത്തി ഹൂമൺ ബിഹ വിയർസയൻസും ബിൽഡിംഗ് ്് ഇല്യുമിനേഷനും സംയോജിപ്പിക്കുന്നതിനുള്ള ഡൈനാമിക് ലൈറ്റ് ഒപ്ടി മൈസേഷൻ ഗവേഷണ പദ്ധതിക്കാണ് ഫെല്ലോഷിപ്പ് അനുവദിച്ചിരിക്കുന്നത്. യുകെയിലെ ഡോക്ടർ സതീഷ് വി കെ പ്രൊഫസർ യാസിർ റസ്ഗെയ് എന്നിവർക്കൊപ്പമാണ് ഗവേഷണം നടത്തുക. ശ്രീലക്ഷ്മി നിലവിൽ റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർക്കിടെക്ചറൽ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ പോസ്റ്റ് ഡോക്ടർ ഗവേഷകയാണ്. ചേളന്നൂർ ഇരുവള്ളൂർ കോറോത്തുപൊയിലിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ കവുത്തി മഠത്തിൽ വിമൽകുമാറിന്റെയും മുല്ലശ്ശേരി ഷീജയുടെയും മകളാണ് ശ്രീലക്ഷ്മി. ‘കാരപ്പറമ്പ് നെല്ലി കാവിനു സമീപം താമസിക്കുന്ന യുഎഇയിൽ എൻജിനീയറായ നമ്പ്യാട്ടിൽ പ്രേംജിത്ത് ആണ് ഭർത്താവ്. സഹോദരൻ വിഷ്ണു .
Latest from Literature
മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ
ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക്
ഒമ്പത് ജില്ലകളിലായി പടർന്ന് കിടക്കുന്ന 590 കിലോമീറ്റർ തീരദേശം കേരളത്തിന്റെ നാഗരികതയെ രൂപപ്പെടുത്തിയതിലെ അടിസ്ഥാന ഘടകമാണ്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും വാണിജ്യ –
പരിശുദ്ധ പ്രവാചകൻ ഏറ്റവും നല്ല സ്വഭാവ ഗുണമുള്ള വ്യക്തിയായിരുന്നു. ശത്രുക്കൾ പോലും അത് അംഗീകരിച്ചിരുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല
‘പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിൻമേൽ ഉമ്മ വെച്ചു അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലിനിലാവിനെ മടിയിൽ വെച്ചു..’ കാവ്യഗന്ധമുള്ള വരികൾ കൊണ്ട്