ചേളന്നൂർ : കോഴിക്കോട് ശ്രീലക്ഷ്മി ചേളന്നൂർ സ്വദേശിയും ഗവേഷകയുമായ യൂറോപ്യൻ യൂണിയൻ നൽകുന്ന 2.5. കോടി രൂപയുടെ പ്രശസ്തമായ മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. യു കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ രണ്ടു വർഷത്തെ ഗവേഷണത്തിനുഅവസരം ലഭിക്കും. കോഴിക്കോട്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെച്ചർ വിഭാഗത്തിൽ പഠനം പൂർത്തിയാക്കി തുടർന്ന് ഐഐടി മദ്രാസിൽ നിന്ന് ബിൽഡിംഗ് സയൻസ് വിഭാഗത്തിൽ ഇൻറർ ഗ്രേറ്റഡ് എം എസ് പി എച്ച് ഡി ബിരുദം നേടി. ബിൽഡിംഗ് ഇല്യുവേഷനിൽ നടത്തിയ ഗവേഷണത്തിനാണ് പി എച്ച് ഡി ലഭിച്ചത് .
ഡിജിറ്റൽ ട്വിൻ ടെക്നോളജിയെ ഉപയോഗപ്പെടുത്തി ഹൂമൺ ബിഹ വിയർസയൻസും ബിൽഡിംഗ് ്് ഇല്യുമിനേഷനും സംയോജിപ്പിക്കുന്നതിനുള്ള ഡൈനാമിക് ലൈറ്റ് ഒപ്ടി മൈസേഷൻ ഗവേഷണ പദ്ധതിക്കാണ് ഫെല്ലോഷിപ്പ് അനുവദിച്ചിരിക്കുന്നത്. യുകെയിലെ ഡോക്ടർ സതീഷ് വി കെ പ്രൊഫസർ യാസിർ റസ്ഗെയ് എന്നിവർക്കൊപ്പമാണ് ഗവേഷണം നടത്തുക. ശ്രീലക്ഷ്മി നിലവിൽ റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർക്കിടെക്ചറൽ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ പോസ്റ്റ് ഡോക്ടർ ഗവേഷകയാണ്. ചേളന്നൂർ ഇരുവള്ളൂർ കോറോത്തുപൊയിലിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ കവുത്തി മഠത്തിൽ വിമൽകുമാറിന്റെയും മുല്ലശ്ശേരി ഷീജയുടെയും മകളാണ് ശ്രീലക്ഷ്മി. ‘കാരപ്പറമ്പ് നെല്ലി കാവിനു സമീപം താമസിക്കുന്ന യുഎഇയിൽ എൻജിനീയറായ നമ്പ്യാട്ടിൽ പ്രേംജിത്ത് ആണ് ഭർത്താവ്. സഹോദരൻ വിഷ്ണു .
Latest from Literature
‘പാതിരാവനമുല്ല ജാലകം വഴിയെന്റെ മോതിരവിരലിൻമേൽ ഉമ്മ വെച്ചു അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലിനിലാവിനെ മടിയിൽ വെച്ചു..’ കാവ്യഗന്ധമുള്ള വരികൾ കൊണ്ട്
കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തി പ്രശസ്ത
ഡോ.ലാൽ രഞ്ജിത്ത് ഞാൻ ജനിക്കുന്നതിന് 25 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു പുസ്തകം പിന്നേയും അത്രയും വർഷങ്ങൾക്ക് ശേഷം വായിക്കുകയായിരുന്നു ഞാൻ.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ
സമീപകാലത്ത് വേൾഡ് ഇന്നി ക്യാറ്റി ലാമ്പ് പ്രസിദ്ധീകരിച്ച ‘ടുവർഡസ് ടാക്സ് ജസ്റ്റിസ് ആന്റ് വെൽത്ത് റിഡ്രിസ്ട്രിബൂഷൻ ഇൻ ഇന്ത്യ- 2023-23: എന്ന