അത്തോളി :ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തിറ കെട്ടിയാട്ട വേഷങ്ങളിലും വേറിട്ട് നിൽക്കുന്ന കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച സമാപിക്കും. രാവിലെ 11 ന് ഗുളികൻ തിറയോടെയാണ് സമാപനം. ഏൽപ്പിച്ച വാളും പരിചയും
കെട്ടിയാട്ടക്കാർ ക്ഷേത്ര കാരണവർക്ക് തിരികെ നൽകിയും തുടർന്ന് വാളകം കൂടി ചടങ്ങുകൾ സമാപിക്കും. വെള്ളിയാഴ്ച പകൽ വിവിധ മൂർത്തികളുടെ വെള്ളാട്ടവും തുടർന്ന് ഭഗവതി തിറയോടെ താലപ്പൊലിയും നടന്നു. ഒരേ സമയം അഞ്ച് വേഷത്തോടെ കണ്ഠത്ത് രാമൻ തിറ അരങ്ങേറിയത് വൻ ജന പങ്കാളിത്തത്തോടെയായിരുന്നു. ക്ഷേത്രത്തിൻ്റ പ്രധാന സങ്കൽപ്പമായ ഗുരുദേവരുടെ സന്തത സഹചാരി കണ്ഠത്ത് രാമൻ്റെ ജീവിത കഥയാണ് രണ്ട് മണിക്കൂർ തിറ കെട്ടിയാട്ടത്തിലൂടെ അവതരിപ്പിച്ചത്. ബീഡിയും തീപ്പെട്ടിയുമാണ് കണ്ഠത്ത് രാമന് ഭക്തർ നേർച്ചയായി നൽകുന്നത്. ഇതും അപൂർവതയാണ്.
Latest from Local News
തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുഞ്ഞിന്റെ പിതാവ്
എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയിൽ അടപ്പ് കുടുങ്ങി മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മന്തരത്തൂർ യൂണിറ്റ് വാർഷികം കുറുന്തോടി എം.എൽ.പി സ്കൂളിൽ നടന്നു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ അകപ്പെട്ട് ഇന്നും ദുരിതം പേറുന്ന ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയാണെന്ന് ഹര്‍ഷിന
പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയൽ മഹാവിപത്തായി മാറുകയാണ്. മാലിന്യങ്ങൾ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ് തിരക്കിട്ട് എങ്ങോട്ടോ ഓടുന്നവർ സമൂഹത്തിന് തീർക്കുന്ന വിപത്തിനെക്കുറിച്ച് ഒരിക്കലും ഓർക്കാറില്ല.
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ സ്മരണാഞ്ജലി നടത്തി. സാംസ്കാരിക നിലയം സെക്രട്ടറി മുചുകുന്ന്