മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

ബിഗ് ബോസ് താരങ്ങളായ അർ‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലർ’ തമിഴ് മ്യൂസിക്കൽ ഷോർട് ഫിലിം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങി 48മണിക്കൂർ പിന്നിട്ടപ്പോള്‍ തന്നെ 9 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈർഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാരംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലർ’ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ് മദ്രാസ് മലർ. ജിസ് ജോയിയുടെ വോയ്സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അർജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസൻ, ആര്യ ദയാൽ, അഭിജിത്ത് ദാമോദരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കൊയിലാണ്ടി പാലക്കുളം സ്വദേശി മനു ഡാവിഞ്ചി ആണ് സംവിധാനം. ഇരുന്നോറോളം സിനിമകളിൽ പോസ്റ്റർ ഡിസൈനർ ആയി വർക്ക്‌ ചെയ്ത ശേഷമാണ് മനു ഡാവിഞ്ചി സംവിധാനത്തിലേക്കു കടക്കുന്നത്. ഈ മ്യൂസിക്കൽ ഷോർട് ഫിലിമിന്റെ സ്ക്രിപ്റ്റ് വിഷ്ണു ശിവപ്രദീപിന്റേതാണ്. പയസ് ഹെന്‍റ്രി, വൈശാഖ് രവി എന്നിവരാണ് നിർമ്മാതാക്കള്‍. മുകുന്ദൻ രാമൻ, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നൽകിയിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ, ആമോഷ് പുതിയാട്ടിൽ എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഒരു സിനിമ കാണുന്ന ഫീൽ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീൽസിൽ ഇതിലെ ഗാനങ്ങൾക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോർട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ തുടങ്ങി

Next Story

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു; ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

Latest from Local News

ഉള്ളിയേരിയിലെ വയോജന–ഭിന്നശേഷി സേവന സംരംഭമായ ‘ചോല’ പകൽവീടിൻ്റെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു

ഗാന്ധി ദർശൻ ചാരിറ്റബിൾ & എജ്യൂക്കേഷൻ ട്രസ്റ്റ് ഒള്ളൂരിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുമായി ‘ചോല പകൽവീട്” എന്ന സേവന

റിപ്പബ്ലിക്ക് ദിന കൾച്ചറൽ മീറ്റിലെ ഗാനം ആലപിക്കാൻ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അനീന എസ് നാഥ് തിരഞ്ഞെടുക്കപ്പെട്ടു

കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥിനെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ കിടപ്പ് രോഗികളെ സന്ദർശിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി