മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രക്കുന്നിൽ നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമത്തിനെതിരെ ജനരോഷമുയരുന്നു

മേപ്പയൂർ : മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രക്കുന്നിൽ നിന്ന് വീണ്ടും മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമത്തിനെതിരെ ജനരോഷമുയരുന്നു. ബഹു. കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ പിൻബലത്തിൽ രണ്ടു വർഷമായി മണ്ണെടുപ്പ് നിർത്തി വെച്ചിരിക്കുകയായിരുന്നു. സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് പ്രാദേശിക മണ്ണെടുപ്പ് കാരുടെ സഹായത്തോടെ വീണ്ടും മണ്ണെടുപ്പിനായി വഗാഡ് വരുന്നത്. ഇതിനെതിരെ പുലപ്രക്കുന്ന് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ഥലമുടമയുടെ വീടിന് മുമ്പിലേക്ക് ബഹുജന മാർച്ച് നടത്തി.

ചെയർമാൻ പി പ്രകാശൻ അധ്യക്ഷത വഹിച്ചു. സി പി എം മേപ്പയൂർ ലോക്കൽ സെക്രട്ടറി എൻഎം ദാമോദരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി കെ രാഘവൻ, കെ പി മൊയ്തീൻ ( മുസ്ലീം ലീഗ്),പി ബാലൻ (ആർ ജെ ഡി ) സിപിസുഹനാദ്, സിബില ചന്ദ്രൻ,രവീന്ദ്രൻ വള്ളിൽ എന്നിവർ സംസാരിച്ചു. പി ബാലകൃഷ്ണൻ, എം കെ കേളപ്പൻ, ജിതിൻ അശോകൻ,,രജീഷ് സി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി

Next Story

‘സംരംഭക സഭ’ സംഘടിപ്പിച്ച് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്