മോട്ടോർവാഹനവകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ

മോട്ടോർവാഹനവകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ. 2023 ജൂൺ മുതൽ 2024 ഡിസംബർ 31 വരെ 8.28 ലക്ഷത്തിലധികം ചലാനുകളാണ് അയച്ചത്. ജില്ലയിലെ 64 ക്യാമറകളിൽ പതിഞ്ഞതാണിത്. മൊത്തം 52,46,47,250 രൂപയാണ് പിഴചുമത്തിയത്. എന്നാൽ, ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും 15 ശതമാനത്തോളം മാത്രമാണ് പിഴയടച്ചത്. ഇനി 38,36,92,750 രൂപയാണ് അടയ്ക്കാനുള്ളത്.

പിഴ ഈടാക്കുന്നതിനായി മോട്ടോർവാഹനവകുപ്പ് അദാലത്തുകൾ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടില്ല. സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കുക, ഹെൽമെറ്റിടാതെ വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം തുടങ്ങിയവയാണ് എ.ഐ. പിടികൂടുക. ഏറ്റവുംകൂടുതൽ പിഴചുമത്തിയത് ഹെൽമെറ്റില്ലാത്ത യാത്രയ്ക്കാണ്. രണ്ടാമത് സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയ്ക്കും.

64-ക്യാമറകളിൽ രണ്ടെണ്ണംമാത്രമാണ് പ്രവർത്തിക്കാത്തത്. ഒന്ന് തുരുമ്പുപിടിച്ചിതും മറ്റൊന്ന് അപകടം സംഭവിച്ചതിനെത്തുടർന്ന് തകർന്നതും. നിയമലംഘനങ്ങൾ കണ്ടെത്തുമ്പോൾ ഉടൻ ആർ.സി. ഉടമയുടെ മൊബൈലിലേക്ക് മോട്ടോർവാഹനവകുപ്പിന്റെ മെസേജ് പോകും. എന്നാൽ, ചിലരുടെ ഫോൺനമ്പർ മാറിയതിനാൽ ലഭിക്കില്ല. അപ്പോൾ പിഴ ചുമത്തിയകാര്യം അവരറിയില്ല. ഇടയ്ക്ക് പരിവാഹൻ വെബ്‌സൈറ്റ് പരിശോധിച്ചാൽ മാത്രമേ അറിയാനാവൂ.

വർഷങ്ങളായി പിഴ അടച്ചില്ലെങ്കിലും ഒട്ടേറെത്തവണ ഗതാഗതലംഘനം നടത്തിയാലും വാഹനം കരിമ്പട്ടികയിൽപ്പെടുത്തും. വാഹനത്തിന്റെ ആർ.സി. പുതുക്കാൻ വരുമ്പോഴും മറ്റും പിഴയടയ്ക്കാത്തവരെക്കൊണ്ട് പണം അടപ്പിക്കും. അതും ചെയ്തില്ലെങ്കിലാണ് കരിമ്പട്ടികയിൽപ്പെടുത്തുക. സാധാരണ പിഴചുമത്തിയാൽ മൂന്നുമാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കോടതിയിലേക്ക് കൈമാറുകയാണ് നടപടി. അത്തരത്തിൽ ഒട്ടേറെ കേസുകളുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ഗവ:ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

Next Story

കേരള മഹിളാ സംഘം കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Latest from Local News

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടില്‍  സ്വിഗ്ഗി തൊഴിലാളിയായ യുവാവ്  മരിച്ച നിലയില്‍

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടില്‍  സ്വിഗ്ഗി തൊഴിലാളിയായ യുവാവിനെ  മരിച്ച നിലയില്‍ കണ്ടത്തി. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍

കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  നെല്ല്യാടി പുഴ ശുചീകരിച്ചു

കൊയിലാണ്ടി നഗരസഭ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച്  നെല്ല്യാടി പുഴ ശുചീകരിച്ചു. കൊയിലാണ്ടി നഗരസഭ  ജൈവ വൈവിധ്യ പാർക്കിനോട് ചേർന്ന നെല്ല്യാടി പുഴയാണ്

നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കാരണവര്‍ കെ.കെ.രാഘവന്‍, മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുള്ളി, വി.പി.വിനോദ്കുമാര്‍, സി.പി.ശ്രീശന്‍,

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന. കൊല്ലം ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ആറ് വരി

ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പ്  വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ് ഉദ്ഘാടനം ചെയ്തു.