മോട്ടോർവാഹനവകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ

മോട്ടോർവാഹനവകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ. 2023 ജൂൺ മുതൽ 2024 ഡിസംബർ 31 വരെ 8.28 ലക്ഷത്തിലധികം ചലാനുകളാണ് അയച്ചത്. ജില്ലയിലെ 64 ക്യാമറകളിൽ പതിഞ്ഞതാണിത്. മൊത്തം 52,46,47,250 രൂപയാണ് പിഴചുമത്തിയത്. എന്നാൽ, ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും 15 ശതമാനത്തോളം മാത്രമാണ് പിഴയടച്ചത്. ഇനി 38,36,92,750 രൂപയാണ് അടയ്ക്കാനുള്ളത്.

പിഴ ഈടാക്കുന്നതിനായി മോട്ടോർവാഹനവകുപ്പ് അദാലത്തുകൾ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടില്ല. സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കുക, ഹെൽമെറ്റിടാതെ വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം തുടങ്ങിയവയാണ് എ.ഐ. പിടികൂടുക. ഏറ്റവുംകൂടുതൽ പിഴചുമത്തിയത് ഹെൽമെറ്റില്ലാത്ത യാത്രയ്ക്കാണ്. രണ്ടാമത് സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയ്ക്കും.

64-ക്യാമറകളിൽ രണ്ടെണ്ണംമാത്രമാണ് പ്രവർത്തിക്കാത്തത്. ഒന്ന് തുരുമ്പുപിടിച്ചിതും മറ്റൊന്ന് അപകടം സംഭവിച്ചതിനെത്തുടർന്ന് തകർന്നതും. നിയമലംഘനങ്ങൾ കണ്ടെത്തുമ്പോൾ ഉടൻ ആർ.സി. ഉടമയുടെ മൊബൈലിലേക്ക് മോട്ടോർവാഹനവകുപ്പിന്റെ മെസേജ് പോകും. എന്നാൽ, ചിലരുടെ ഫോൺനമ്പർ മാറിയതിനാൽ ലഭിക്കില്ല. അപ്പോൾ പിഴ ചുമത്തിയകാര്യം അവരറിയില്ല. ഇടയ്ക്ക് പരിവാഹൻ വെബ്‌സൈറ്റ് പരിശോധിച്ചാൽ മാത്രമേ അറിയാനാവൂ.

വർഷങ്ങളായി പിഴ അടച്ചില്ലെങ്കിലും ഒട്ടേറെത്തവണ ഗതാഗതലംഘനം നടത്തിയാലും വാഹനം കരിമ്പട്ടികയിൽപ്പെടുത്തും. വാഹനത്തിന്റെ ആർ.സി. പുതുക്കാൻ വരുമ്പോഴും മറ്റും പിഴയടയ്ക്കാത്തവരെക്കൊണ്ട് പണം അടപ്പിക്കും. അതും ചെയ്തില്ലെങ്കിലാണ് കരിമ്പട്ടികയിൽപ്പെടുത്തുക. സാധാരണ പിഴചുമത്തിയാൽ മൂന്നുമാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കോടതിയിലേക്ക് കൈമാറുകയാണ് നടപടി. അത്തരത്തിൽ ഒട്ടേറെ കേസുകളുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ഗവ:ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

Next Story

കേരള മഹിളാ സംഘം കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും