നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് സൂചന. കൊല്ലം ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ആറ് വരി പാതയുടെ നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി. എന്നാല്‍ പുത്തലത്ത്കുന്നു മുതല്‍ നന്തി വരെയുള്ള റീച്ചില്‍ പ്രവർത്തി വലിയ തോതില്‍ പുരോഗമിച്ചിട്ടില്ല.

ചെങ്ങോട്ടുകാവിനും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാണെങ്കിലും കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാത കടന്നുപോകുന്ന കോമത്തുകരയില്‍ പണി ബാക്കി കിടക്കുകയാണ്. ഇവിടെ ഇരുഭാഗത്തും സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസിന്റെ വശത്തിലൂടെ വരുന്ന സര്‍വ്വീസ് റോഡ് കോമത്തുകരയില്‍ നിലവിലുളള സംസ്ഥാന പാതയുമായി കൂടിച്ചേരും. സംസ്ഥാനപാത വഴി കടന്നു വരുന്ന വാഹനങ്ങള്‍ക്ക് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കാനും, സര്‍വ്വീസ് റോഡ് വഴി വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാനപാതയിലേക്ക് കയറാനും ഇവിടെ സൗകര്യമുണ്ടാവും. ചെങ്ങോട്ടുകാവില്‍ നിലവിലുളള ദേശീയ പാതയും ബൈപ്പാസ് കൂട്ടിമുട്ടുന്നിടത്ത് നിര്‍മ്മിച്ച മേല്‍പ്പാലത്തിലേക്ക് ബൈപ്പാസിനെ ബന്ധിപ്പിക്കാനുളള റോഡ് നിര്‍മ്മാണം വടക്ക് ഭാഗത്ത് മാത്രമേ പൂര്‍ത്തിയായി വരുന്നുളളു. തെക്ക് ഭാഗത്ത് പണി നടക്കുന്നതേയുള്ളു. മേല്‍പ്പാലത്തിനടിയിലൂടെ വാഹനഗതാഗതം തിരിച്ചുവിടുന്നതോടെ ഇവിടെയും പണി തുടങ്ങും.

പന്തലായനി പുത്തലത്ത് കുന്ന്, കൂമന്‍തോട്, കുന്ന്യോറ മല, കൊല്ലം, മൂടാടി, വെളളറക്കാട്, നന്തി ഭാഗങ്ങളില്‍ പണി പൂര്‍ത്തിയായിട്ടില്ല. ചെങ്ങോട്ടുകാവില്‍ നിന്ന് തുടങ്ങിയ സര്‍വ്വീസ് റോഡ് പന്തലായനി പുത്തലത്ത് കുന്നു വരെയാണ് എത്തി നില്‍ക്കുന്നത്. കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ഇപ്പോള്‍ ഒരു പണിയും നടക്കുന്നില്ല. ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലം ഏറ്റെടുക്കാനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കുന്ന്യോറമലയ്ക്കും കൊല്ലം അടിപ്പാതയ്ക്കും ഇടയില്‍ കനാല്‍ പാലങ്ങളുടെ മുകളിലൂടെയാണ് ബൈപ്പാസ് കടന്നു പോകുക. ഇവിടെ പ്രവർത്തി ചലനമറ്റ് കിടക്കുകയാണ്. കൊല്ലം അടിപ്പാതയയ്ക്ക് സമീപം പ്രവർത്തി നടക്കുന്നതിനാല്‍ ഏതാനും ദിവസങ്ങളായി അടിപ്പാതയിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിരിക്കുകയാണ്. ഇവിടെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് ഡ്രെയിനേജ് നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

മൂടാടി വെളളറക്കാട് ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. വെള്ളറക്കാടിനും നന്തിയ്ക്കും ഇടയിലും പ്രവർത്തി പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസിനോട് ചേര്‍ന്ന് സര്‍വ്വീസ് റോഡെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ വാഹനങ്ങള്‍ക്ക് അതുവഴി പോകാമായിരുന്നു. നന്തിയില്‍ ബൈപ്പാസ് ആരംഭിക്കുന്നിടത്ത് റോഡ് നിര്‍മ്മാണം ഇനിയും തുടങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് കേമ്പ് ഉദ്ഘാടനം ചെയ്തു

Next Story

നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

Latest from Local News

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് അന്തരിച്ചു

കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന്