കോഴിക്കോട് : കെ എൻ എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം മുഹമ്മദ് മദനി(79) അന്തരിച്ചു. ജനാസ നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിസിപ്പിലായി റിട്ടയർ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീർഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്റ മസ്ജിദിലും ദീർഘകാലം ഖത്തീബ് ആയിരുന്നു.
ഭാര്യ നഫീസ (ഓമശ്ശേരി )മക്കൾ : എം ഷബീർ (കൊളത്തറ സി ഐ സി എസ് അദ്ധ്യാപകൻ )ഫവാസ് (ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്കൂൾ )ബുഷ്‌റ (ചെറുവടി )ഷമീറ ( കോഴിക്കോട് )ഷംലത് (ഗ്രീൻ വാലി പബ്ലിക് സ്കൂൾ മുക്കം ) ഷമീല ( ഇമ്പിച് ഹാജി ഹൈസ്കൂൾ ചാലിയം )ഫസ്‌ല (ആരാമ്പ്രം ) മരുമക്കൾ : പി വി അബ്ദുള്ള (ചെറുവടി,) പി പി ഹാരിസ് (കോഴിക്കോട് )അബ്ദുൽ ഖാദർ (കടവനാട് )കെ സി അബ്ദുറബ്ബ് (തിരുത്തിയാട് )പി പി അബ്ദുസ്സമദ് (ആരാമ്പ്രം )മനാർ (കടലുണ്ടി നഗരം )തസ്‌നി (പൊക്കുന്ന് ) സഹോദരിമാർ : ഫാത്തിമ, ബിയ്യുണ്ണി. അന്തരിച്ച മുഹമ്മദ് മദനി പ്രഗല്ഭനായ പ്രഭാഷകൻ ആയിരുന്നു. 1989 മെയ് 29 ന് കൊടിയത്തൂരിൽ നടന്ന ഒരു ചരിത്ര സംഭവമായിരുന്നു മുബാഹല. കേരളത്തിലെ മുസ്‌ലിം ഐക്യവേദിയായ അൻജുമൻ ഇശാഅത്തെ ഇസ്‌ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാ ഗവും തമ്മിൽ നടന്ന ആത്മശാപ പ്രാർഥന, ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ മുബാഹലയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിന് നേതൃത്വം നൽകിയത് മദനി ആയിരുന്നു
Latest from Local News
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍
നന്മണ്ട 14ൽ സംഗമത്തിൽ സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ പരേതയായ മാധവി
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്
കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം.
കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക







