ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു - The New Page | Latest News | Kerala News| Kerala Politics

ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തന്റെ എതിർപ്പ് മറികടന്ന് മകളുടെ ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ ഗുരുതര പരിക്കുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു

പ്രതി വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയത് അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. മറ്റൊരു ബന്ധുവും വാർഡ് മെമ്പറും അറിയിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. കട്ടിലിന് താഴെ കിടക്കുന്ന നിലയിലായിരുന്നു കുട്ടി. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബന്ധു പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നു. കയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി ജിമ്മുകളില്‍ പ്രത്യേക പരിശോധനകള്‍ നടത്തി

Next Story

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ‘ഭാവപൂർണിമ’ പി ജയചന്ദ്രൻ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

Latest from Main News

കക്കയം ഡാം: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടും

കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.64 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ്

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സ്മാർട്ട് കാർഡ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പിന് തുടക്കമായി. കളക്ടറേറ്റിലെ എപിജെ ഹാളിൽ ജൂലൈ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വക്കീൽ ​ഗുമസ്തരുടെ കെട്ടിടത്തിനോട് ചേർന്നാണ് പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുമായി സമാധാന ചർച്ചയ്ക്ക്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായുള്ള ഹര്‍ജിയിലെ വിവരങ്ങള്‍ സുപ്രീം കോടതി നിർദേശ പ്രകാരം എജി ഓഫീസിന് കൈമാറി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന്