തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദസഞ്ചാരികളായ നാല് പേര് മരിക്കാനിടയായ സംഭവം അതീവ വേദനയുളവാക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എം.പി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. തിക്കോടി കല്ലകത്ത് ബീച്ച് ഡ്രൈവിംങ്ങ് ബീച്ചാണെങ്കിലും കടലിനെ അറിയാത്തവര്‍ കുളിക്കാനിറങ്ങുന്നത് അത്യന്തം അപകടകരമാണ്. അപകടകരമായ ചുഴികളുള്ള കടലോരമാണ് ഇതെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം. പെട്ടെന്ന് കടലിന്റെ സ്വഭാവവും മാറും. തദ്ദേശവാസികള്‍ക്ക് അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുകയും ആവശ്യത്തിന് ജീവന് രക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും വേണം. വികസിച്ചു വരുന്ന വിനോദ സഞ്ചാര കേന്ദ്രമെന്ന പരിഗണന നല്കി പോലീസ് എയിഡ് പോസ്റ്റ്, ആവശ്യത്തിന് തെരുവ് വിളക്കുകള്‍ എന്നിവ വേണം. സ്ഥിരമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കണം. ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന് ഗൈഡുകള്‍ വേണം. സഞ്ചാരികള്‍ കടലിന്റെ കൂടുതൽ ആഴത്തിലേക്ക് പോകാതിരിക്കാന്‍ നിയന്ത്രണ സംവിധാനം വേണം. ദുരന്തങ്ങള്‍ നടക്കുമ്പോള്‍ രക്ഷപ്പെടുത്തുന്നവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ വലിയ പ്രയാസമാണ്. റോഡിന് വീതി കുറവാണ്. കാപ്പാട്, അകലാപ്പുഴ എന്നിവിടങ്ങളിലും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും എം.പി പറഞ്ഞു.
Latest from Local News
വീടിന് ഭീഷണിയായ മരം പോലീസ് സംരക്ഷണത്തിൽ പഞ്ചായത്ത് അധികൃതർ മുറിച്ച് മാറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ വീടിന് ഭീഷണിയായി വളർന്ന
നടുവണ്ണൂരില്‍ നിന്ന് പുതിയ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയതായി ഗവേഷക സംഘം. പേര് പാംഗിയോ ജുഹുവ. മത്സ്യത്തിന്റെ ജനിതക ഘടനയും ബാഹ്യ
പുറക്കാട് വിദ്യാ സദനം എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ്
അരിക്കുളം: ഇന്നലെ വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റത്തും അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.
അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായുള്ള രുക്മിണി സ്വയംവര ഘോഷയാത്ര നടുവത്തൂർ ശ്രീ പരദേവതാ